വാഷിംഗ്ടണ്‍: അമേരിക്കന്‍ യൂറോപ്യന്‍ ഉപഭോക്താക്കളില്‍നിന്നും ശക്തമായ പ്രതിഷേധമുണ്ടായിട്ടും ഗൂഗിള്‍ പുതിയ സ്വകാര്യത സംരക്ഷിക്കുന്ന നയം പുറത്തുവിട്ടു. പുതിയ നയം നിലനില് സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനങ്ങളെയോ ഗൂഗിളിന് പുറത്ത് വിവരം കൈമാറുന്നവരെയോ ബാധിക്കില്ല. ഗൂഗിളിന്റെ നീക്കം ജി-മെയില്‍, യൂട്യൂബ്, ആന്‍ഡ്രോയിഡ് മൊബെയില്‍ സിസ്റ്റംസ്, സോഷ്യല്‍ നെറ്റ്വര്‍ക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്നിവയെ ലളിതമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. ഗൂഗിള്‍ പ്രൈവസി ചീഫ് അല്‍മ വിറ്റന് പറഞ്ഞു. പുതിയ നയം പുറത്ത് നിന്ന് ഒരാള്‍ക്ക് ഗൂഗിള്‍ സര്‍വീസില്‍ കടന്നുകയറുന്നത് തടയാന്‍ കഴിവില്ലാത്തതാണെന്ന് യൂറോപ്യന്‍-യുഎസ് വിമര്‍ശകര്‍ പറയുന്നു. പുതിയ നയം യൂറോപ്യന്‍ പ്രൈവസി പ്രൊട്ടക്ഷനെതിരാണെന്നും വിമര്‍ശനമുണ്ട്.
ഓര്‍വെല്ലിന്റെ ദ്വയാര്‍ത്ഥ പ്രയോഗം പോലെയാണ് പുതിയ നയമെന്ന് ജോണ്‍ സിംസണ്‍ പറഞ്ഞു. യുഎസ്-യൂറോപ്യന്‍ അഡ്വക്കസി ഗ്രൂപ്പ് ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് ലാരി പേജിന് പുതിയ മാറ്റംവച്ച് താമസിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: