കൊച്ചി: മുംബൈയില്‍ നിന്നും അറസ്റ്റിലായ ആര്ഷിഖുറേഷി സഹായി റിസ്വാന്‍ഖാന്‍ എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ഒരുങ്ങുന്നു. അന്വേഷണ സംഘത്തിലുള്ളവര്‍ മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലേക്ക് തിരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് ഇവര്‍ നിര്‍ബന്ധിച്ച് മതം മാറ്റി ഐഎസില്‍ എത്തിച്ചത്. ഐഎസില്‍ എത്തിയവരുമായി ഖുറേഷി നിരന്തരം ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി.
കളമശ്ശേരി എ.ആര്.ക്യാമ്പില്‍ കഴിയുന്ന ഖുറേഷിയെയും റിസ്വാന്ഖാനെയും എന്‍ഐഎ, ഐബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്നുണ്ട്. മുംബൈ പോലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നു. ഖുറേഷി സക്കീര്‍ നായിക്കിന്റെ പിആര്‍ഒയാണ്. പെണ്‍കുട്ടികളെ മതം മാറ്റാനും വിവാഹം കഴിപ്പിക്കാനും പ്രവര്‍ത്തിച്ചിരുന്നത് റിസ്വാന് ഖാനായിരുന്നു. തമിഴ്നാട് തിരുപ്പത്തൂര്‍ സ്വദേശിയായ റിസ്വാന്‍ഖാന്‍ വിദേശ ഉത്പന്നങ്ങളുടെ വില്പനക്കാരനായിരുന്നു.
നിരവധി തവണ ഇയാള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഇയാളുടെ താമസം. എറണാകുളം സ്വദേശി എബിന് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: