ന്യൂദല്‍ഹി: ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്കാന് യൂണിടെക്ക് കമ്പനിയോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. യുണിടെക്കിന്റെ നേതൃത്വത്തിലുള്ള നോയിഡയിലെ ഭവന പദ്ധതി വൈകുന്നതിനെ തുടര്‍ന്നാണ് സുപ്രീകോടതിയുടെ ഉത്തരവ്.
എന്‍സിഡിആര്‍സി(നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്സ് റിഡ്രസല്‍ കമ്മീഷന്) നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ ദീപക് മിശ്ര, സി നാഗപ്പന് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
അടുത്ത വാദം കോള്‍ക്കുമ്പോള്‍ ഉപഭോക്താക്കളുടെ പേര് വിവരങ്ങളടങ്ങുന്ന പട്ടികയും ഹാജരാക്കണമെന്ന് കോടതി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 17നാണ് കോസുമായി ബന്ധപ്പെട്ട അടുത്ത വാദം.
അഞ്ച് കോടി രൂപയാണ് വീട് ലഭിക്കാനായി ഉപഭോക്താക്കള്‍ കമ്പനിയില്‍ നിക്ഷേപിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പേ ലഭിക്കേണ്ട വീട് കിട്ടാതെ വന്നതാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: