ന്യൂദല്‍ഹി: ഭാരതത്തില്‍ വര്‍ഷന്തോറും ജിഹാദ് നടപ്പാക്കുന്നതിനായി പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ക്ക് പരിശീലനം നല്കുന്നു. ഏകദേശം 360 ഭീകരര്‍ക്കാണ് ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നത്. അന്വേഷണത്തില്‍ അടുത്തിടെ പിടിയിലായ ഭീകരന് ബഹദൂര്‍ അലിയും ഇങ്ങനെ പരിശീലനം ലഭിച്ചയാളാണ്.
30 മുതല്‍ 50 വരെയുള്ള ആളുകള്‍ക്ക് ലക്ഷ്ക്കറെ ക്യാമ്പുകളില്‍ പരിശീലനം ലഭിക്കുന്നു. ഇവര്‍ എല്ലാം മാസവും ഏത് നേരമെന്നില്ലാതെ പരിശീലനം നടത്തുന്നു. 2013 മുതലാണ് ഈ പ്രവണത കണ്ടു വരുന്നതെന്നും ലഹോറിലെ ഗ്രാമത്തില്‍ നിന്നുള്ള അലി ഏലിയാസ് സഫിയുള്ളാഹ് എന്‍ഐഎയോട് പറഞ്ഞു.
അലിക്കും ലക്ഷ്ക്കറിന്റെ കീഴില്‍ പരിശീലനം ലഭിച്ചിരുന്നു. 2013, 2014 വര്‍ഷങ്ങളിലും 2016 ജൂണ്‍ മാസം മുമ്പ് വരേയും ഇയാള്‍ക്ക് പരിശീലനം ലഭിച്ചു. ജൂണ്‍ മാസത്തില്‍ മറ്റ് രണ്ട് പേരോടൊപ്പം ഭാരതത്തിലേയ്ക്ക് തന്നെ അയച്ചതായും അലി സമ്മതിച്ചു. നോം ഗുറേ സാദ്, ദാര്‍ദ എന്നിവരോടൊപ്പമായിരുന്നു തന്നെ അയച്ചതെന്ന് അലി എന്‍ഐഎയോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലും ജിഹാദ് നടപ്പാക്കാന്‍ ആഹ്വാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: