ന്യൂദല്‍ഹി: എടിഎം കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എടിഎം തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നു. ഇത് യഥാസമയം കണ്ടെത്തിയതിനാല്‍ തട്ടിപ്പ് തടയാന്‍ സാധിച്ചു. ഈ സാഹചര്യത്തില്‍ എടിഎം സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ എംപി കെ.സി വേണുഗോപാലിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി.
എടിഎം തട്ടിപ്പുമായി ബന്ധമുള്ള ചിലര്‍ മുംബൈയിലുണ്ടെന്ന് പിടിയിലായ മരിയന്‍ ഗബ്രിയേല്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഗബ്രിയേലിന്റെ അറസ്റ്റിന് ശേഷവും വ്യാജകാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് തുടരുന്നുണ്ട്. മുംബൈ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. ബള്‍ഗേറിയയില്‍ നിന്നാണ് തട്ടിപ്പിന് വേണ്ട ഉപകരണങ്ങള്‍ വാങ്ങിയതെന്ന് ഗബ്രിയേല്‍ മൊഴി നല്‍കിയിട്ടുണ്ട്.
റൂട്ടര്‍ വഴി ചോര്‍ത്തിയ എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് റൊമാനിയയിലെ സുഹൃത്തുക്കളാണ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സഹായിച്ചത്. മുംബൈയില്‍ നിന്നും കാര്‍ഡുകള്‍ വാങ്ങി ചിപ്പുകള്‍ ഘടിപ്പിച്ചാണ് വ്യാജ എടിഎം കാര്‍ഡുകള്‍ ഉണ്ടാക്കിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ഭാരതം വിട്ടു. ഇവരുടെ സുഹൃത്തുക്കള്‍ ഇപ്പോഴും ഭാരതത്തിലുണ്ടെന്നാണ് ഗബ്രിയേലിന്റെ മൊഴി. എടിഎം സെന്ററുകളുടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി എഡിജിപി ബി. സന്ധ്യ ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: