കുന്നത്തൂര്‍: മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ആഞ്ഞിലിമൂട് പൊട്ടക്കണ്ണന്‍മുക്ക് തൈപ്ലാവിള തെക്കതില്‍ മോഹനന്‍പിള്ളയുടെ മകള്‍ ലേഖയാണ് അയല്‍വാസിയുടെ അക്രമണത്തിന് ഇരയായത്. അയല്‍ക്കാര്‍ മരംമുറിച്ച് ലേഖയുടെ ആടിന്റെ ദേഹത്തിട്ടത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു അക്രമണം. അയല്‍വാസികളായ ഉഷാകുമാരി, രാജന് എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ലേഖ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി കൈപ്പറ്റിയ പോലീസ് സംഭവത്തില്‍ കുറ്റക്കാരായവരെ സംരക്ഷിക്കുവാന്‍ നീക്കം നടത്തുന്നതായുള്ള ആരോപണമാണ് ശക്തമായിരിക്കുന്നത്. അതേസമയം പ്രദേശത്തെ സിപിഎം നേതാവിന്റെ ഇടപെടല്‍ മൂലമാണ് പരാതിക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കേസെടുക്കുവാന്‍ പോലീസ് മടിക്കുന്നതെന്ന് ലേഖ പറയുന്നു. ശാസ്താംകോട്ട പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ലേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: