കൊട്ടാരക്കര: കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരിച്ച സംസ്ഥാനമായി 2017 മാര്‍ച്ചില്‍ മാറുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊട്ടാരക്കര വൈദ്യുതിഭവനില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കൊട്ടാരക്കര ബ്രാഞ്ചിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ്ദാന വിതരണവും നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കാന് വൈദ്യുതി ബോര്‍ഡിന് കഴിയണം. ഇതിനായി ഓരോ ജീവനക്കാരും ശ്രദ്ധിക്കണം. ജനങ്ങളോട് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഓരോ ജീവനക്കാരും ശ്രമിക്കണം.
ഉപഭോക്താക്കളുടെ ചെറിയ പരാതികള്‍ വരെ കാര്യക്ഷമമായി പരിഗണിച്ച് പരിഹരിച്ചാല്‍ വൈദ്യുതിബോര്‍ഡ് ഏറ്റവും വലിയ സ്ഥാപനമായി വളരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സഹകരണ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് കാരണം തന്നെ സഹകാരികളുടെ വിശ്വാസമാണ്. നിക്ഷേപവും വായ്പാ അനുപാതവും തമ്മില്‍ നല്ല ബന്ധത്തിലാണ് പോകുന്നത്. ഏറ്റവും നല്ല ധനകാര്യ ശൃംഖലയാണ് സഹകരണപ്രസ്ഥാനം. സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ജില്ലാസഹകരണ ബാങ്കുകളെയും യോജിപ്പിച്ച് കേരളാബാങ്ക് എന്ന ആശയം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും. നാടിന്റെ വികസനത്തെ സഹായിക്കാന്‍ ഈ ബാങ്കിന് കഴിയും. സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വത്തില്‍ നിന്ന് മാറി ലാഭത്തിന്റെ ഓഹരി ജനങ്ങള്‍ക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പി.അയിഷാപോറ്റി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫെഡറേഷന് ദേശീയ പ്രസിഡന്റ് കെ.ഒ.ഹബീബ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍ ലോക്കര്‍ റൂം ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ സി.മുകേഷ്, വി.അനില്‍കുമാര്‍, ഷാജി പീറ്റര്‍ കല്ലട, പി.സുഗതന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: