കൊട്ടാരക്കര: താലൂക്കാശുപത്രിയുടെ ചുമതല ഏറ്റെടുക്കാന്‍ കൊട്ടാരക്കര നഗരസഭക്ക് അധികാരത്തില്‍ വന്ന് ഏഴുമാസം കാത്തിരിക്കേണ്ടിവന്നു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അധികാരം കൈമാറേണ്ട ചടങ്ങില്‍ നിന്ന് ബ്ലോക്ക് പ്രസിഡന്റ് പ്രതിഷേധസൂചകമായി വിട്ട് നില്‍ക്കുകയും ചെയ്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്ന ആശുപത്രി കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് നഗരസഭയായതോടൊപ്പം തന്നെ കൈമാറ്റം ചെയ്യപ്പെടേണ്ടതായിരുന്നു. ഇതു സംബന്ധിച്ച രേഖകളുടെ കൈമാറ്റം നടന്നിട്ടില്ലെന്നാണ് ഇതുവരെ അധികാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രത്യേക ഉത്തരവില്ലാതെ തന്നെ ആശുപത്രി നഗരസഭയില്‍ ഉള്‍ച്ചേര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചതോടെയാണ് നഗരസഭാധികൃതര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. കഴിഞ്ഞ ദിവസം അധികാരമേറ്റെടുക്കല്‍ എന്ന പേരില്‍ യോഗവും ചേര്‍ന്നു. എന്നാല്‍ ഒരുതരത്തിലുള്ള രേഖകളുടെ കൈമാറ്റവും യോഗത്തിലുണ്ടായില്ല. ഇതുവരെ ആശുപത്രി നോക്കി നടത്തിയിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ആരും വന്നതുമില്ല. ബ്ലോക്ക് പഞ്ചായത്തധികാരികള്‍ നഗരസഭ അധികൃതരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ചില ഇടതു നേതാക്കളുടെ ഇടപെടലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: