കൊച്ചി: മൃദുസമീപനവുമായി കെ.എം മാണിയെ കാത്തിരിക്കുന്നതിനിടയില്‍ മുസ്ലീംലീഗുമായും സഹകരണമാകാമെന്ന് ദേശാഭിമാനിയുടെ മുഖ പ്രസംഗം. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായി യുഡിഎഫിന്റെ മറ്റ് കക്ഷികളുമായി സഹകരിക്കാവുന്ന മേഖലയുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വര്‍ഗീയ കക്ഷിയെന്ന പേരില്‍ ആരെയെങ്കിലും തീണ്ടാപാടകലെ നിര്‍ത്തേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫിന്റെ തകര്‍ച്ചയും ഭാവി കേരളവും എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗം സൂചിപ്പിക്കുന്നത്. നിയമസഭയില്‍ നല്ല ഭൂരിപക്ഷമുണ്ടെന്ന കാരണത്താല്‍ മുന്നണി അടിത്തറ വിപുലീകരിക്കേണ്ടെന്ന വാദം ശരിയല്ലെന്നും മുഖപ്രസംഗം പറയുന്നു. മുസ്ലീം ലീഗും അതൃപ്തിയിലാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
കെ.എം മാണി ബിജെപി പക്ഷത്തേയ്ക്ക് പോകുന്നത് തടയാനാണ് പ്രശ്നാധിഷ്ടിത സഹകരണമെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. എന്നാല്‍ ഈ നീക്കത്തെ സിപിഐ ശക്തമായി എതിര്‍ക്കുന്നു. പുതിയ സഹകരണത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുമ്പോഴാണ് ലീഗിനും യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ദേശാഭിമാനി പച്ചക്കൊടി കാട്ടുന്നത്.
നിലവില്‍ ആര്‍എസ്പിയും ജനതാദളും യുഡിഎഫില്‍ എത്തിയതിന്റെ പിഴവുകള്‍ സിപിഎം മനസിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: