ന്യൂദൽഹി: ദൽഹിയിൽ 2000 സി.സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി.
വായു മലിനീകരണത്തിന് പരിഹാരം കാണാൻ ഹരിത നികുതി എന്നപേരിൽ അധിക നികുതി ഏർപ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്ട്രേഷൻ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്. ഡീസൽ വാഹനങ്ങളുടെ വിൽപന വിലയിൽ ഒരു ശതമാനം അധികനികുതിയാണ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷമാണ് 2000 സിസിയിൽ കൂടുതലുള്ള വലിയ ഡീസൽ വാഹനങ്ങളുടെ വിൽപനയും രജിസ്ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇതിനെതിരെ വാഹന നിർമാതാക്കൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: