ആലപ്പുഴ: ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനെന്ന് മാര്‍ക്സിസ്റ്റ് തന്നെ വാഴ്ത്തിപ്പാടുന്ന തോമസ് ഐസക്കിന്റെ കഴിവുകളില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തതിനാലാണ് മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധയായ ഗീതാഗോപിനാഥിനെ തന്റെ ഉപദേഷ്ടാവായി നിയമിച്ചതെന്ന് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു.
തോമസ് ഐസകിന്റെ ധനകാര്യ വീക്ഷണങ്ങളിലും വൈദഗ്ദ്ധ്യത്തിലും തനിക്ക് തൃപ്തിയില്ലെങ്കില്‍ അക്കാര്യം പൊതുസമൂഹത്തോട് തുറന്നു പറയാനുള്ള സത്യസന്ധത മുഖ്യമന്ത്രി കാണിക്കണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു. തൊഴിലാളി വര്‍ഗ്ഗ നയ സമീപനങ്ങളാല്‍ ആധുനിക കാല ആവശ്യങ്ങളെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് ഗീതോഗോപിനാഥിന്രെ നിയമനത്തിലൂടെ വെളിപ്പെടുന്നത്.കാലഹരണപ്പെട്ട മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രം പൊളിച്ചെഴുതാന്‍ ഇനി വൈകിക്കൂടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ മാരാര്‍ജി ഭവനില്‍ ചേര്‍ന്ന ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷ വഹിച്ചു.
സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്, പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, ഡി. പ്രദീപ്, ജില്ലാ സെക്രട്ടറിമാരായ ഗീതാ രാംദാസ്, എല്‍.പി. ജയചന്ദ്രന്, സജീവ് ലാല്‍, എം.വി. ഗോപകുമാര്‍, സുമി ഷിബു, ശ്യാമള കൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: