കണ്ണൂര്‍: തലശേരി-മൈസൂരു റെയില്‍പാതയുടെ പ്രാഥമിക സര്‍വ്വേക്ക് കേന്ദ്രാനുമതി. സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി, തലശേരിയില്‍ നിന്ന് തുടങ്ങി 3 മാസത്തിനകം സര്‍വ്വേ പൂര്ത്തീയക്കാണം.
നൂറ്റാണ്ടോളം പഴക്കമുള്ളതാണ് തലശേരി-മൈസുരു റെയില്‍വേപാത ആശയം. കണ്ണൂര്‍, മാഹി, കാസര്‍കോട്, കോഴിക്കോട് ജില്ലയില്‍ നിന്നുളളവര്‍ക്കും ഏറെ പ്രയോജനകരമാകും. മൈസൂര്‍ വഴി ബെംഗളൂരുവിലേക്ക് പെട്ടെന്ന് എത്തിച്ചേരാം.
മലയോര മേഖലയിലേയും കണ്ണൂരിലേയും വ്യാപാര- വാണിജ്യ രംഗത്ത് കുതിപ്പിന് ഇത് ഉതകും.ദിവസവും കണ്ണൂരില്‍ നിന്നും നൂറോളം സ്വകാര്യ ബസ്സുകളാണ് കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്.
1956ല്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി റെയില്‍വേ മന്ത്രിയായപ്പോള്‍ അദ്ദേഹം മൈസുരുവില്‍ നിന്ന് മാക്കൂട്ടം കൂട്ടുപുഴ വഴി തലശേരി വരെ സഞ്ചരിച്ച് പാതയുടെ പ്രധാന്യം പുറത്ത് കൊണ്ടു വന്നിരുന്നു. പാതക്ക് അംഗീകാരം നല്‍കിയതായും ശാസ്ത്രി പ്രഖ്യാപിച്ചിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ പാതയ്ക്കു വേണ്ടി ബിജെപി നേതൃത്വം റെയില്‍വേ മന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി വരികയായിരുന്നു.
നിലമ്പൂര്‍-നഞ്ചന്‍കോട്, ശബരിപാത, കാഞ്ഞങ്ങാട്-പാണത്തൂര്‍, തിരൂര്‍-ഗുരുവായൂര്‍, ശബരിമല-ചെങ്ങന്നൂര്‍, മധുരൈ-കോട്ടയം തുടങ്ങിയ പാതകളുടെ സര്‍വ്വേ നടത്താനും നിര്‍ദേശമുണ്ട്. അടുത്ത ഘട്ടത്തില്‍ കോഴിക്കോട്-ബേപ്പൂര്‍, കണ്ണൂര്‍-മട്ടന്നൂര്‍ പാതയുടെ മൂന്നാം ഘട്ട സര്‍വ്വേയും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: