കോഴിക്കോട്: ഓണത്തിന് മുമ്പ് ക്ഷേമപെന്ഷന് വിതരണം പൂര്‍ത്തിയാകില്ല. സഹകരണ ബാങ്ക് വഴി പെന്ഷന് വീട്ടിലെത്തിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനമാണ് തടസം.
തപാലില്‍ പെന്ഷന് നല്‍കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം.
പെന്ഷന് ബാങ്ക് വഴിയാക്കിയ യുഡിഎഫ് സര്‍ക്കാരിനെ ഇടത് നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതെല്ലാം മറന്നാണ് ബാങ്കിലൂടെത്തന്നെ പെന്ഷന് നല്‍കാനുള്ള ഇടതു തീരുമാനം.
ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിച്ചേക്കില്ല.
ആയിരം രൂപയാണ് തുക. നാലു മാസത്തെ കുടിശ്ശികയുമുണ്ട്. 32 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: