ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള വാദമുഖങ്ങള്‍ പലതാണ്. അസഹിഷ്്ണുതയുടെ ഉദാഹരണങ്ങള്‍. ഇല്ലാക്കണക്കുകള്‍ പെരുപ്പിക്കുന്നതും പതിവ്. ഭരണത്തിലേറിയ ആദ്യവര്‍ഷം മോദി യാത്രയ്ക്കായി ചെലവഴിച്ചത് 41.1കോടി രൂപയെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും.
പക്ഷേ മോദി നടത്തിയ യാത്രകള്‍ക്കായി ഭാരത എംബസികള്‍ ഇതേ വരെ ചെലവിട്ടത് 8.88 കോടി രൂപ മാത്രം. വിവരാവകാശ നിയമ മാനദണ്ഡമനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടതാണ് ഈ കണക്കുകള്‍.
കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതാ പട്ടികയില്‍ ഒന്നാമതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍. പണം ധൂര്‍ത്തടിക്കാനുള്ള അവസരങ്ങളായി മാത്രമാണ് മോദിയുടെ യാത്രകള്‍ എല്ലായ്പ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇതേവരെ 51 വിദേശയാത്രകളാണ് മോദി നടത്തിയിട്ടുള്ളത്.
അതില്‍ മൂന്ന് അമേരിക്കന്‍ പര്യടനങ്ങള്‍.വിമാനയാത്രകള്‍ക്കും പൊതുപരിപാടികള്‍ക്കുമായി ചെലവിട്ട തുകകള്‍ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടവ: അമേരിക്കയിലേക്കുള്ള ആദ്യയാത്രയില്‍ ചെലവിട്ടത് 1.9 കോടി രൂപ. ഭൂട്ടാന് (2.45കോടി) , ഫ്രാന്‍സ്(2.17 കോടി) ബ്രസീല്‍ (രണ്ടു കോടി), ജപ്പാന് (1.3കോടി), റഷ്യ(43ലക്ഷം) തെക്കന്‍ കൊറിയ(37.75ലക്ഷം), അയര്‍ലാന്‍ഡ്(30ലക്ഷം),മലേഷ്യ(26ലക്ഷം),സൗദി അറേബ്യ(14.28ലക്ഷം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: