കൊച്ചി: പത്തു വയസുകാരന് മകനെ ക്രൂരമായി ഉപദ്രവിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. ഞാറക്കല്‍ സ്വദേശി ജോണ്സണ് (40) ആണ് അറസ്റ്റിലായത്. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഏകമകനുമായിട്ടായിരുന്നു താമസം. സ്കൂള്‍ വിട്ട് വന്നാല്‍ മകനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പറയുന്നു.
ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കി പിടിക്കുക, ഉറങ്ങിക്കിടക്കുന്ന സമയത്ത് ദേഹത്ത് ചൂടുവെള്ളമൊഴിക്കുക, ഉറുമ്പുംകൂട് ദേഹത്തിടുക, കെട്ടിയിടുക തുടങ്ങിയ പീഡനങ്ങളാണ് കുട്ടിയോട് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, കുട്ടി ഇതാരോടും പറഞ്ഞിരുന്നില്ല.
ഇതിനിടെ രാത്രിയില്‍ പിതാവിന്റെ ക്രൂര വിനോദത്താല്‍ പലപ്പോഴും ഉറങ്ങാന്‍ സാധിക്കാത്തതിനാല്‍ ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങുക പതിവായി. ഇത് ശ്രദ്ധയില്‍പെട്ട അധ്യാപിക കാര്യം ആരാഞ്ഞപ്പോഴാണ് പിതാവിന്റെ ക്രൂരത പറഞ്ഞത്.
തുടര്‍ന്ന് അധ്യാപിക ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചു. ഇവര്‍ ഞാറക്കല്‍ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. ഇത് പ്രകാരം വധശ്രമത്തിനും ജുവനൈല്‍ ആക്ട് പ്രാകാരവും കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം അങ്കമാലിയിലെ അഭയകേന്ദ്രത്തിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: