കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള മുസ്ളിം തീവ്രവാദികളുടെ ആസൂത്രിത ശ്രമത്തിണ്റ്റെ ഭാഗമാണ് ജില്ലയില്‍ പല ഭാഗത്തും ഹൈന്ദവ ദേവാലയങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും നേരെ നടന്നുവരുന്ന അക്രമണങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. ഉദുമ ഇടുവങ്കാല്‍ മഹാവിഷ്ണു ക്ഷേത്രത്തിന് നേരെ നടന്ന മുസ്ളിം തീവ്രവാദി അക്രമണത്തിലും പോലീസിണ്റ്റെ പക്ഷപാതപരമായ നിലപാടുകളിലും പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത കരിദിനാചരണത്തിണ്റ്റെ ഭാഗമായി കാഞ്ഞങ്ങാട് ബസ്സ്റ്റാണ്റ്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീപ്പുഗിരി ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ ദീപസ്തംഭത്തിനുമേല് അറുത്തെടുത്ത പോത്തിണ്റ്റെ തല കൊണ്ട് വച്ചതും പുനഃപ്രതിഷ്ഠ നടന്നുവരുന്ന തെരുവത്ത് ഭഗവതി ക്ഷേത്രത്തിലേക്കുള്ള തിരുമുല്ക്കാഴ്ച ഘോഷയാത്രയ്ക്കിടയിലേക്ക് ബൈക്കിടിച്ച് കയറ്റിയതും ഇടുവങ്കാല്‍ മഹാവിഷ്ണു ക്ഷേത്രത്തിന് നേരെ രാത്രി മോട്ടോര്‍ ബൈക്കില്‍ വന്ന് അക്രമണം നടത്തിയതും ഹൈന്ദവ വിശ്വാസികളെ അപമാനിക്കാനും പ്രകോപനമുണ്ടാക്കാനും മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നിയമപാലനത്തിന് ബാധ്യസ്ഥരായ നിയമപാലകര്‍ ഹിന്ദുക്കള്‍ക്ക് എതിരെ മാത്രം എടുക്കുന്ന പക്ഷപാത പരമായ നിലപാടുകള്‍ പ്രശ്നങ്ങള്‍ സങ്കീര്ണ്ണമാക്കിയിരിക്കുകകയാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ഉദുമയില്‍ കല്ലേറ് നടത്തിയ അക്രമണകാരികളെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്ത പോലീസ് ക്ഷേത്രം അക്രമിക്കപ്പെട്ടതറിഞ്ഞ് അവിടെ എത്തിയ സമീപ വാസിയായ ഹൈന്ദവ വിശ്വാസിയെ ൧൫൩ എ വകുപ്പില്‍ ജയിലിലടച്ചത് പോലീസിണ്റ്റെ പക്ഷപാതപരമായ നീക്കത്തിണ്റ്റെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ മുന്നില്‍ ഹിന്ദുക്കള്‍ ഒരിക്കലും മുട്ട് മടക്കുകയില്ല. അക്രമികളോടും അക്രമണത്തിന് ഇരയായ ആളുകളോടും ഒരേ തരത്തിലുള്ള സമീപനം നാട്ടിലെ സൈര്യജീവിതം തകരാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പോലീസിണ്റ്റെ ഈ നയം തിരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം താക്കീത് നല്കിബിഎംഎസ് ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് എ.വേലായുധന് പ്രസംഗിച്ചു. വിഎച്ച് പി ജില്ലാ പ്രസിഡണ്ട് എന്‍.ജനാര്ദ്ദനന്, ബിജെപി ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയവരും സംബന്ധിച്ചു. ആര്‍എസ്എസ് ഹൊസ്ദുര്‍ഗ് താലൂക്ക് കാര്യവാഹ് പുരുഷോത്തമന് സ്വാഗതവും ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന് കേളോത്ത് നന്ദിയും പറഞ്ഞു. പൊതുയോഗത്തിന് മുമ്പ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സംഘ പരിവാര്‍ നേതാക്കളും നേതൃത്വം നല്കി. ജില്ലയില്‍ പരവനടുക്കം, ഉദുമ, നീലേശ്വരം തൃക്കരിപ്പൂറ്‍, കള്ളാര്‍, പൊയിനാച്ചി, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ കരിദിന ആചരണത്തിണ്റ്റെ ഭാഗമായി ഇന്നലെ വൈകുന്നേരം പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു. ക്ഷേത്രങ്ങള്‍ക്കെതിരെ മുസ്ളീം തീവ്രവാദികള്‍ നടത്തന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് ടി.രാധാകൃഷ്ണന്, കെ.കൃഷ്ണകുമാര്‍, പി.രാജീവന്, ഈശാന പിടാരര്, ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം താലൂക്ക് കാര്യ വാഹ് കൊട്ടില ഉണ്ണികൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. എബിവിപി സംസ്ഥാന ജോയിണ്റ്റെ സെക്രട്ടറി റജുല് യോഗം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സംഘടനാ സെക്രട്ടറി വിനോദ് തൈക്കടപ്പുറം, രാധാകൃഷ്ണന്, തുടങ്ങിയവര്‍ സംസാരിച്ചു. പി.യു.വിജയകുമാര്‍ നന്ദി രേഖപ്പെടുത്തി. ഉദുമ ഇടുവങ്കല് ശ്രീവിഷ്ണുമൂര്ത്തിക്ഷേത്രത്തില് നടന്ന മുസ്ളീംതീവ്രവാദി അക്രമത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂരില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.രാജന്, എം.വിജയന്, എ.പി.ഹരീഷ്, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: