വൈക്കം: സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. അക്കരപ്പാടം ആലുംതറയില്‍ സുമേഷിനെയാണ് വ്യാഴാഴ്ച വൈകിട്ട് അക്രമിസംഘം വെട്ടിപരുക്കേല്‍പ്പിച്ചത്. മാരാകായുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ തലയ്ക്ക് വെട്ടേറ്റ സുമേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ അറ്റുപോയ വിരലുകള്‍ അടിയന്തിര ശസ്ത്രക്രിയിയലൂടെ തുന്നിച്ചേര്‍ത്തു. അക്രമം തടയാനെത്തിയ പിതാവ് സോമനും മര്‍ദ്ദനമേറ്റു. അക്കരപ്പാടം ഓങ്കാരേശ്വരം ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജോലി കഴിഞ്ഞുവരുന്ന ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബൈക്കില്‍ എത്തിയതായിരുന്നു സുമേഷ്. കഞ്ചാവ്-മദ്യ-ഗുണ്ടാ സംഘംങ്ങളുടെ ഭാഗമായ സപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. അക്കരപ്പാടം യുപി സ്ക്കൂളിന് സമീപമുള്ള അനധികൃത പെയിന്റിംഗ് കടയില്‍നിന്ന് ഇറങ്ങിവന്ന സംഘമാണ് യാതൊരു പ്രകോപനവും കൂടാതെ അക്രമം അഴിച്ചുവിട്ടത്. ഇതുസംബന്ധിച്ച് രാഹുല്‍ ദാസ്, ബിനുരാജ്, അഭിലാഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. എന്നാല്‍ അക്രമം തടയാനെത്തിയ സുമേഷിന്റെ പിതാവ് സോമനെതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുത്ത പോലീസ് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. അക്രമികളെ അറസ്റ്റുചെയ്യാതെ അക്രമത്തിന് ഇരയായവരെ തുറുങ്കിലടച്ച് അക്രമത്തിന് കൂട്ടുനില്‍ക്കുന്ന സി.ഐ. നവാസിന്റെ നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: