കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ അക്രമം. ഹോസ്റ്റലിലെ പൂട്ടിയിട്ട മുറികള്‍ ചവിട്ടിപ്പൊളിച്ച അക്രമിസംഘം വിദ്യാര്‍ത്ഥികളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എറിഞ്ഞുടച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുടിയൂര്‍ക്കര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് അക്രമം നടത്തിയത്. കോളേജിന് പുറത്തുനിന്നുള്ള മുപ്പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. സ്വതന്ത്ര സംഘടനയുടെ പേരില്‍ കോളേജ് യൂണിയന് ചെയര്മനായിരുന്ന പൂര്‍വ്വകാല വിദ്യാര്‍ത്ഥിയും ഹൗസര്ജ്ജനുമായ കൊല്ലം സ്വദേശി അശ്വിന് ബി ജോണിനെ തേടിയെത്തിയതായിരുന്നു സംഘം. ഇയാളെ മുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്നാണ് ഹോസ്റ്റലിലെ രണ്ട് മുറികള്‍ കമ്പിവടികള് ഉപയോഗിച്ച് കുത്തിത്തുറന്നത്. മുറിക്കുള്ളില്‍ കടന്ന അക്രമിസംഘം അസഭ്യം ചൊരിഞ്ഞ് വധഭീഷണി മുഴക്കി. മുറിയില്‍കിടന്ന മേശയും കസേരയും തല്ലിത്തകര്‍ത്തു. മൂന്നോളം മൊബൈല്‍ ഫോണുകളും രണ്ട് ടാബ്ലറ്റുകളും നിലത്തെറിഞ്ഞുടച്ചു. പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളിലെത്തിയ മുപ്പതോളം പേരാണ് അക്രമം നടത്തിയത്. കലിതീരാത്ത അക്രമികള്‍ അശ്വിന്റെ മൊബൈല്‍ ഫോണില്‍വിളിച്ച് വധഭീഷണി മുഴക്കിയ സംഘം കാമ്പസിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കെഎല്‍-36-ഇ-6649 നീലനിറത്തിലുള്ള ബുള്ളറ്റായിരുന്നു അക്രമികള്‍ സഞ്ചരിച്ചതില്‍ ഒരു വാഹനം. നമ്പര്‍ സഹിതം പോലീസ്ില് പരാതി നല്‍കിയിട്ടും ്ക്രമികള്ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: