തിരുവനന്തപുരം: എടിഎം കവര്‍ച്ചയുടെ പിന്നാലെ ഓണ്‍ലൈന്‍ തട്ടിപ്പും. തിരുവനന്തപുരത്തെ മൂന്ന് വില്ലേജോഫീസര്‍മാര്‍ക്ക് പണം നഷ്ടമായി. എസ്ബിടി ഹെഡ്ഓഫീസില്‍ നിന്നെന്ന വ്യാജേന വിളിച്ചാണ് അക്കൗണ്ടില്‍ നിന്നും പണംതട്ടിയെടുത്തത്.
തിരുവനന്തപുരം ജില്ലയിലെ പാറശാല, പള്ളിച്ചല്‍, കാരോട് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് പണം നഷ്ടമായത്. 900642793 എന്ന നമ്പരില്‍ നിന്നാണ് കോളുകള്‍ വന്നത്. എസ്ബിടി ഹെഡ്ഓഫീസില്‍ നിന്നെന്നുപറഞ്ഞ ആള് ഇംഗ്ലീഷിലായിരുന്നു സംസാരിച്ചത്. പേര്, സാലറി അക്കൗണ്ട് നമ്പര്‍, നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം, നിലവിലെ ഡെസിഗ്നേഷന്‍ തുടങ്ങിയവ കൃത്യമായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് പറഞ്ഞുനല്കി അവരെ ബോദ്ധ്യപ്പെടുത്തി.
തുടര്‍ന്ന് എടിഎം ഇടപാടുകളുടെ കാലാവധി കഴിഞ്ഞുവെന്നും പുതിയതിനായുള്ള പരിശോധനയാണെന്നും അറിയിച്ചു.
തുടര്‍ന്ന് വരുന്ന മെസേജിലെ ഒടിപി (ഒണ്‍ടൈം പാസ്സ് വേര്‍ഡ്) പറഞ്ഞുനല്കുവാനും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒടിപി നമ്പര്‍ പറഞ്ഞവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. വൈകുന്നേരം ബാലന്‍സ് പരിശോധിയ്ക്കണമെന്നും പറഞ്ഞശേഷമാണ് സംഭാഷണം അവസാനിപ്പിച്ചത്. തുടര്‍ന്ന് വൈകുന്നേരം ബാലന്‍സ് പരിശോധനയിലാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പണം ഓണ്‍ലൈന്‍ വിപണിയിലേക്ക് മാറ്റിയിട്ടുള്ളതായി അറിയുന്നത്. തുടര്‍ന്ന് എടിഎം ബ്ലോക്ക് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പള്ളിച്ചല്‍ വില്ലേജോഫീസര്‍ക്ക് 24000, പാറശാല വില്ലേജ് ഓഫീസറിന് 15000, കാരോട് വില്ലേജോഫീസര്‍ക്ക് 4900 എന്നിങ്ങനെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
നെയ്യാറ്റിന്‍കര താലൂക്കിലെ 19 വില്ലേജോഫീസര്മാര്ക്കും ഇത്തരത്തില്‍ കോളുകള്‍ വന്നിട്ടുണ്ട്. ഇത്രയും പേരുടെ സാലറി അക്കൗണ്ട് ഡീറ്റയില്‍സും എടിഎം കാര്‍ഡ് നമ്പറും എങ്ങനെ ലഭ്യമായി എന്നുള്ളത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: