പാറശ്ശാല: സാമ്പത്തിക പരാധീനത മൂലം പഠനം പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് തിരികെ നല്കാന് കോളേജ് അധികൃതര്‍ നാലു ലക്ഷം രൂപ ആവശ്യപ്പെടുന്നതായി പരാതി. പാറശ്ശാലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാര്‍മസി കോളേജ് അധികൃതരാണ്. റ്റിസിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് നാലുലക്ഷം രൂപയോളം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി കോളേജ് അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി. തിരുവല്ലം സ്വദേശിയായ ജി.ഡി .ഡിബിന്‍ കോളേജില്‍ ബി ഫാമിന് ചേര്‍ന്നിരുന്നു. ഇതിനിടെ ഡിബിന്റെ അച്ഛന് വൃക്കരോഗം ബാധിച്ച് കിടപ്പിലായി. ആഴ്ചയില്‍ മൂന്നോളം ഡയാലിസിസ് നടത്തുകയാണ്. അച്ഛന്റെ ചികിത്സയ്ക്കായി വലിയ തുക വിനിയോഗിക്കേണ്ടി വന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതോടെ ഡിബിന്‍ പഠനം തുടരാന്‍ സാധിക്കാതെ വന്നു. പഠനം നിര്‍ത്തുകയാണെന്നും അതിനാല്‍ എന്റെ റ്റിസിയും സര്‍ട്ടിഫിക്കറ്റും തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ക്ക് കത്ത് നല്കി. സര്‍ട്ടിഫിക്കറ്റു. നല്കണമെങ്കില് നാലു ലക്ഷം രൂപയോളം കോളേജില്‍ അടയ്ക്കണമെന്നും അതിനു ശേഷം മാത്രമോ രേഖകള്‍ തിരിച്ചു നല്കുകയുള്ളുവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: