ന്യൂദല്‍ഹി: കേരളവികസനത്തിന് പുതിയ പാതയൊരുക്കാന്‍ ജന്മഭൂമി കോണ്‍ക്ലേവ് ഇന്ന് ദല്‍ഹിയില്‍. ചാണക്യപുരി ഹോട്ടല്‍ അശോകയില്‍ നടക്കുന്ന ഏകദിന കോണ്‍ക്ലേവില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ മുഖ്യാതിഥിയായിരിക്കും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്ഷവര്ദ്ധന് ഉദ്ഘാടനം ചെയ്യും.
കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ ആശംസകളര്‍പ്പിക്കും. വിവിധ മേഖലകളിലെ പ്രഗല്ഭര് പ്രസംഗിക്കും. ഇന്ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന് അധ്യക്ഷത വഹിക്കും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് സ്വാഗതം പറയും. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, ദേശീയ സെല്ലുകളുടെ ഇന്‍ചാര്‍ജ് അരവിന്ദ് മേനോന്, ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണദാസ് എന്നിവര്‍ സംസാരിക്കും.
11ന് ഗതാഗത, വിവരസാങ്കേതിക വിദ്യ സെഷന്. വെയര്‍ഹൗസിംഗ് കോര്പ്പറേഷന് ചെയര്മാന് ഡോ. സി.വി ആനന്ദബോസ് ആമുഖ അവതരണം. പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഡോ. വി.പി ജോയി ഗതാഗത സംവിധാനത്തെപ്പറ്റിയും ഐടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. അജയകുമാര്‍ വിവര സാങ്കേതിക വിദ്യയെപ്പറ്റിയും പ്രസംഗിക്കും.
12.15ന് രണ്ടാമത് സെഷന്. മുന്‍ തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക് വിനോദ സഞ്ചാര മേഖലയെപ്പറ്റിയും മാര്‍ക്കറ്റ് ഫെഡ് എം.ഡി പി. മൈക്കിള്‍ വേദശിരോമണി ഗ്രാമവികസനത്തെപ്പറ്റിയും അവതരണം നടത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി സുരേഷ് മോഡറേറ്ററാണ്.
രണ്ടിന് മൂന്നാമത് സെഷനില്‍ കേരളത്തിന്റെ സമഗ്ര വികസനം സംബന്ധിച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി മാധവന് നായര്‍ പ്രസംഗിക്കും. ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അധ്യാപകന് ഡോ. ജെ. നന്ദകുമാര്‍ മോഡറേറ്റര്‍. രാവിലെ മുതല്‍ കോണ്‍ക്ലേവില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ ക്രോഡീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പ്രസംഗിക്കും.
3.30ന് സമാപന സമ്മേളനത്തില്‍ ജന്മഭൂമി ചീഫ് എഡിറ്റര്‍ രാമചന്ദ്രന് അധ്യക്ഷത വഹിക്കും. പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി കോണ്‍ക്ലേവ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജോജോ ജോസ്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: