ന്യൂദല്‍ഹി: മതസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ ഭരണകൂടം വീണ്ടും ഗുജറാത്തിനെതിരെ. യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. 2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസംഗം കീത്ത് ഇലീസനാണ് നിയമപരമായി ബാധ്യതയൊന്നുമില്ലാത്ത പ്രമേയം അവതരിപ്പിച്ചത്.
മറ്റ് പ്രമേയങ്ങളില്‍നിന്ന് വ്യത്യസ്തമായി പിന്തുണക്കാന്‍ ആരുമില്ലാത്ത പ്രമേയം ആവശ്യമായ നടപടികള്‍ക്കായി വിദേശകാര്യ സമിതിക്ക് വിട്ടിരിക്കുകയാണ്.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം 2005 ല്‍ മുഖ്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിച്ച കാര്യം പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രമേയത്തെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: