തിരുവനന്തപുരം: എടിഎം തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട റുമേനിക്കാരായ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിയുന്നതിനായി വയലറ്റ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോളിന് ഉടന്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു.
തട്ടിപ്പ് സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സമാനമായ തട്ടിപ്പ് മറ്റ് രാജ്യങ്ങളിലും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് നോട്ടീസ് നല്‍കുന്നതെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എടിഎം തട്ടിപ്പു നടത്തിയവര്‍ക്കു പ്രാദേശികമായി സഹായം കിട്ടിയിട്ടുണ്ടെന്നു സംശയം. ഇവരെക്കുറിച്ചും തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും അറിയുന്നതിനായി ഇന്റര്‍പോളിനു വയലറ്റ് കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്ന് ഡിജിപി അറിയിച്ചു.
തട്ടിപ്പുനടത്തിയവരുടെ പ്രവര്‍ത്തനശൈലി വച്ച് അന്വേഷന്മണം വിപുലപ്പെടുത്തും. എടിഎം സുരക്ഷ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി തിങ്കളോ ചൊവ്വായോ ചര്‍ച്ച നടത്തുമെന്നും ഡിജിപി പറഞ്ഞു.
ആല്‍ത്തറ ജംഗ്ഷനിലുള്ള എടിഎം കൗണ്ടറില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് റുമേനിയന്‍ സംഘം എട്ടു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. 450 പേരുടെ എ.ടി.എം വിവരങ്ങള്‍ ശേഖരിച്ചതായാണ് പിടിയിലായ ഗബ്രിയേല്‍ മരിയനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.
മരിയനെ ഇന്നു തട്ടിപ്പ് നടത്തിയ ആല്‍ത്തറയിലെ എടിഎം സെന്ററിലും താമസിച്ച ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. എടിഎം തട്ടിപ്പു നടത്തിയ റൊമാനിയക്കാര്‍ ബാങ്കിന്റെ രഹസ്യരേഖകളും ചോര്‍ത്തിയതായി പോലീസ് കണ്ടെത്തി. എന്നാല്‍, ബാങ്കിന്റെ എത്രത്തോളം രേഖകള്‍ ചോര്‍ത്തിയെന്നത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായ സാങ്കേതിക പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ പറയാന്‍ കഴിയൂവെന്നു പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: