തിരുവനന്തപുരം: നാദാപുരത്ത് മുസ്ലിംലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലം വേട്ടേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാനസർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സിപിഎം അറിയാതെ അക്രമം നടന്നെന്ന് പറയനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുപുറമെ സംഭവത്തിന്റെ പേരിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്നലെ വൈകീട്ടാണ് മുസ്ലീം ലീഗ് പ്രവർത്തകൻ അസ്ലം വേട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഇന്നോവയിലെത്തിയ സംഘം ബൈക്ക് ഇടിച്ച് ഇട്ടശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അസ്ലമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: