ഉദയേ സവിതാ രക്തോ
രക്തശ്ചാസ്തമയേ തഥാ
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ
നന്മ തിന്മ, ഇരുട്ട് വെളിച്ചം, ജനനം മരണം, ജ്ഞാനം അജ്ഞാനം ഇവയെല്ലാം ദ്വന്തങ്ങളാണ്. ഇവയെല്ലാം ഈശ്വരകൽപ്പിതവുമാണ്. ഒന്നില്ലാതെ മറ്റൊന്നില്ലതന്നെ. ജനനമുള്ളതുകൊണ്ടാണ് മരണമുള്ളതും മാത്രമല്ല ഇവകളെല്ലാം അനിവാര്യതകളുമാണ്. പക്ഷേ പണ്ഡിതരായയ ജനങ്ങൾ ദ്വന്തങ്ങളായ അവസ്ഥകളിലൊന്നും അസക്തരാകാറില്ലതന്നെ.
അവർ സൂര്യനെപ്പോലെ കാലാതീതരായി ജ്വലിച്ചുകൊണ്ടിരിക്കും. പ്രഭാതവേളയിൽ സൂര്യൻ ചുവന്ന് തുടുത്തിരിക്കും. സന്ധ്യാവേളകളിലും സൂര്യന്റെ അവസ്ഥ അതുതന്നെയാണ്. ഉദയത്തിലും അസ്തമയത്തിലും സൂര്യന്റെ നിറം ഒന്നുതന്നെയാണ്. അങ്ങനെ തന്നെയാണ് സജ്ജനങ്ങൾ (പണ്ഡിതന്മാർ) അവരോ സമ്പത്തുകാലത്തും ആപത്തുകാലത്തും ഒരുപോലെ തന്നെയായിരിക്കും.
ധന സന്താന ഐശ്വര്യാദികൾ വർദ്ധിച്ചുവരുന്ന സമയത്ത് അമിതാഹ്ളാദമോ ഇതൊന്നുമില്ലാതെ കഷ്ടതകൾ നിറഞ്ഞ് ആപത്ത് നിറഞ്ഞിരിക്കുന്ന സമയത്ത് അമിത ദുഃഖപ്രകടനമോ ഒന്നും തന്നെ സജ്ജനങ്ങളിൽ കാണപ്പെടുകയില്ലതന്നെ. സജ്ജനങ്ങളിലും ഉദയാസ്തമയങ്ങളിലെ സൂര്യനെപ്പോലെ പ്രാപഞ്ചിക വിഷയങ്ങളിൽ ഏർപ്പെടാറില്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: