ആലപ്പുഴ: തെക്കനാര്യാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ വീടിനുനേരെ സിപിഎം ആക്രമണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മേല്‍ശാന്തി ഷാജി ശാന്തിയുടെ വീടിനു നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തിയത്. ക്ഷേത്രത്തിനു സമീപമുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ സിപിഎം സംഘം വീടിന്റെ ജനാലകളും ഇരുചക്രവാഹനവും അടിച്ചുതകര്‍ത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ഷേത്രഭരണം നടത്തുന്ന സിപിഎമ്മുകാര്‍ ഷാജി ശാന്തിയെ പുറത്താക്കി ക്ഷേത്രചടങ്ങുകള്‍ ഇല്ലായ്മ ചെയ്യാന്‍ ആസൂത്രിത നീക്കം നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം പോലീസിന്റെ ഒത്താശയോടെ ഷാജിശാന്തിയെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയെങ്കിലും ഭക്തര്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ഭരണസമിതി മുട്ടുമടക്കുകയായിരുന്നു. കഴിഞ്ഞ 29 വര്‍ഷത്തോളമായി ഇവിടെ പൂജാദികര്‍മ്മങ്ങള്‍ നടത്തിവരുന്നത് ഷാജി ശാന്തിയാണ്. സിപിഎമ്മുകാര്‍ അധികാരമമേറ്റതുമുതല് തങ്ങള്‍ പറയുന്ന രീതിയില്‍ മാത്രമേ പൂജാദികര്‍മ്മങ്ങള്‍ നടത്താവൂയെന്ന നിര്‍ദ്ദേശം നല്കി. കൂടാതെ തന്ത്രിയപ്പോലും ലംഘിച്ച് അനധികൃതമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഷാജി ശാന്തിയുടെ വീടിനു നേരെയുണ്ടായഅക്രമത്തില് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ക്ഷേത്രവും ക്ഷേത്രഭരണവും പിടിച്ചെടുത്ത് ഹൈന്ദവ വിശ്വാസികളെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം മാപ്പുപറയണമെന്നും അക്രമികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വിആര്‍എം ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ശ്രീനിവാസന്, വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്, ജില്ലാസെക്രട്ടറി എം. ജയകൃഷ്ണന്, വൈസ് പ്രസിഡന്റ് സുരേഷ് ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു. വിഎച്ച്പി നേതാക്കള്‍ ഷാജി ശാന്തിയുടെ വീടും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: