കണ്ടത്തില്‍ കുടുംബത്തിലെ സഹോദരിമാര്‍ ഈയിടെ ചില ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ദുര്വാശിയിലാണെന്നു തോന്നുന്നല്ലോ? പറയാന്‍ കാരണം, പ്രേമ മാമ്മന്‍ മാത്യുവിന്റെ ജൂലൈ ലക്കം വനിതയില്‍ ജ്യോതിഷത്തിലെ തട്ടിപ്പുകള്‍ എന്ന പേരില്‍ ഒരു പാവം ലേഖനം ഈയിടെ വന്നതേയുള്ളു. ഇപ്പോഴിതാ ബീന മാത്യു ചീഫ് എഡിറ്ററായ ബാലരമ ഡൈജസ്റ്റിന്റെ ‘വാല്മീകിയും വ്യാസനും’ എന്ന പുതിയ ലക്കം ഡൈജസ്റ്റില്‍ വേറൊരെണ്ണം.
പ്രസ്തുത സംക്ഷേപത്തിന്റെ ഇരുപത്തിരണ്ടാം പേജില്‍ രാമായണത്തിന്റെ കാലം എന്ന ഉള്ക്കോളത്തില് പറഞ്ഞിരിക്കുന്നത് വിദഗ്ദ്ധാഭിപ്രായ പ്രകാരം വാല്മീകിയും വ്യാസനും കഴിഞ്ഞ 2500 കൊല്ലങ്ങള്‍ക്കുള്ളില്‍ ജീവിച്ചിരുന്നവരാണെന്നാണ്. ഡൈജസ്റ്റ് സൂചിപ്പിക്കുന്ന വിദഗ്ദ്ധര്‍ ചിലപ്പോള്‍ മനോരമയിലെ ആരെങ്കിലും ആയിരിക്കാം; എങ്കിലും ഞങ്ങളെപ്പോലുള്ള ചില ഓര്‍ത്തഡോക്സ് (പഴഞ്ചന്മാരെന്നേ അര്‍ത്ഥമുള്ളു) ഹിന്ദുക്കള്‍ക്ക് തോന്നുന്ന സംശയം ഇതാണ്: അങ്ങനെയെങ്കില്‍ കേരളത്തിലെ മലങ്കര സഭക്കാര് പറഞ്ഞുനടക്കുന്നതുപോലെ എ.ഡി 52 ല്‍ തോമാശ്ലീഹ കേരളത്തില്‍ വന്നതിനു ശേഷമായിരിക്കുമല്ലോ ഭീഷ്മരും കുന്തിയും ശ്രീകൃഷ്ണനുമൊക്കെ ജനിച്ചിരിക്കുന്നത്?
പക്ഷേ അപ്പോള്‍ വീണ്ടും സംശയം: അങ്ങനെയെങ്കില്‍ പത്തില്ലം പോറ്റി, പട്ടമുക്ക്, മാങ്കി, മടത്തിലാന്‍ നമ്പൂതിരി കുടുംബങ്ങള്‍ ആരാധിച്ചിരുന്നത് രാമനെയും കൃഷ്ണനെയുമൊന്നും ആയിരുന്നില്ലേ?
അജണ്ടകള്‍ നല്ലതുതന്നെ; പക്ഷേ കുട്ടികള്‍ക്ക് കൂടുതല്‍ അറിവും കൂടുതല്‍ മാര്‍ക്കും ‘ഒപ്പിച്ചു കൊടുക്കാന്‍’ വേണ്ടി മനുഷ്യരാശിയുടെ ഉത്പത്തിയോളം പഴക്കമുള്ള ഒരു സംസ്ക്കാരത്തെയും അതിന്റെ ദൈവങ്ങളേയും പുണ്യഗ്രന്ഥങ്ങളേയുംപറ്റി എന്തെങ്കിലുമൊക്കെ എഴുതിപ്പിടിക്കും മുമ്പ് നൂറല്ല, നൂറായിരം വട്ടമെങ്കിലും ആലോചിക്കണം; കാരണം ഹിന്ദുമതത്തെ തകര്‍ത്ത് മതപരിവര്‍ത്തനം സുഗമമാക്കുന്നതിനുവേണ്ടി സായ്പ് എഴുതിയുണ്ടാക്കിയ ക്ഷുദ്രകൃതികള്‍ പള്ളീലച്ചന്മാര്പോലും ഇപ്പോള്‍ കൈകൊണ്ടു തൊടാറില്ലെന്നതുതന്നെ.
മാഗസിന്റെ റെസ്പോണ്സിബിള് ഫോര്‍ ന്യൂസ് സെലക്ഷനില്‍ എ.വി ഹരിശങ്കര്‍ എന്നൊരു ഹിന്ദുനാമമാണ് കാണുന്നത്. മേലില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അന്യമതക്കാരന്റെ കോടാലിക്കൈ ആകാതിരിക്കാന്‍ അദ്ദേഹവും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
പി.ആര്. മഹേശ്വരന്‍പിള്ള,
ചങ്ങനാശ്ശേരി
എങ്കില്‍ എനിക്കിഷ്ടം ഹിന്ദുമതം
‘സക്കീര്‍ നായിക്കിന് ഒരു മറുപടി’ എന്ന ലേഖനത്തിലൂടെ, മറിയ വര്‍ത്ത് അവതരിപ്പിച്ച വിഷയം വായിക്കുകയുണ്ടായി. (26/7/16).
എന്റെ മതത്തില്‍ കൂടി മാത്രമേ രക്ഷയുള്ളൂ, അതില്‍ വിശ്വസിക്കാത്തവരെ നിത്യനരകത്തില്‍ തള്ളിയിടുവാന്‍ വ്യഗ്രത പൂണ്ടിരിക്കുന്ന ഒരു ദൈവത്തെ ക്രിസ്തുമതവും, ഇസ്ലാം മതവും അവതരിപ്പിക്കുമ്പോള്‍, ഈശ്വരനെ ഏതു നാമത്തിലും രൂപത്തിലും അല്ലെങ്കില്‍ രൂപരഹിതനായോ ആരാധിക്കുന്നതില്‍ തെറ്റു കാണാത്ത സങ്കല്‍പ്പമാണ് ഭാരതത്തിന്റേത്.
എങ്കില്‍ ആ സങ്കല്‍പ്പത്തെ ബഹുമാനിക്കുവാനാണ്, ക്രിസ്തുമതത്തില്‍ ജനിച്ച എനിക്ക് ഇഷ്ടം .
മതത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സാധ്യമല്ലല്ലോ. മതപഠന ക്ലാസുകളിലൂടെ മതപ്രചാരണത്തിലൂടെ മറ്റും ചെറുപ്രായത്തില്‍ തന്നെ, നിന്റെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് പഠിപ്പിക്കപ്പെടുന്നവരില് മതത്തിന്റെ കെട്ടുപാടുകള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു.
ജോര്‍ജ്.സി ,വെണ്മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: