തൃശൂര്‍: ശ്രീരാമകൃഷ്ണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശ്രീരാമകൃഷ്ണ മഠം ട്രസ്റ്റി സ്വാമി ഗൗതമാനന്ദ. 15ാമത് അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈശ്വരസ്മരണയോടെ ജീവിക്കുന്ന ഗൃഹസ്ഥരും സാക്ഷാത്കാരത്തിന് അര്‍ഹരാണ്. സത്സംഗവും ജപധ്യാനാദികളും മനുഷ്യനെ ശുദ്ധീകരിക്കും.
രാമകൃഷ്ണ വിവേകാനന്ദ ഭാവപ്രചാര പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന രാമകൃഷ്ണവചനാമൃത സ്വാധ്യായസമിതികളുടെ പ്രവര്‍ത്തനം കേരളജനതയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ഗോലോകാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി മോക്ഷവ്രതാനന്ദ, സ്വാമി ഭദ്രേശാനന്ദ, സ്വാമി സദ്ഭവാനന്ദ, ടി. എസ്. പട്ടാഭിരാമന്, എന്‍. ഹരീന്ദ്രന്‍, എ. പി. ഭരത്കുമാര്‍, തേറമ്പില്‍ രാമകൃഷ്ണന്, വി. ഒ. ചുമ്മാര്‍, സ്വാമി ചൈതന്യാനന്ദജി മഹാരാജ്, ഇന്ദിരാകൃഷ്ണകുമാര്, ഡോ. എം ലക്ഷ്മി കുമാരി, എം. ഗോപാലകൃഷ്ണന്, സ്വാമി സ്വപ്രഭാനന്ദജി, സ്വാമി വാണീശാനന്ദജി എന്നിവര്‍ സംസാരിച്ചു. ഇന്ന് വനിതാ സമ്മേളനം അജയപ്രാണമാതാ ഉദ്ഘാടനം ചെയ്യും. ഭവാനി പ്രാണ മാതാ, ചേതനപ്രാണമാതാ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: