ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയെന്ന് കരുതുന്ന സുഫിയാന് സഫറിനെ ചോദ്യം ചെയ്യാന്‍ പാക്കിസ്ഥാന് ഭീകര വിരുദ്ധകോടതി ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിക്കു കൈമാറി. മൂന്നു ദിവസത്തേക്കാണിത്.
മധ്യപഞ്ചാബ് പ്രവിശ്യക്കാരനാണ് സഫര്‍. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനും കൂട്ടാളികള്‍ക്കും പണവും ആയുധങ്ങളും എത്തിച്ചു നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
മുംബൈ, പത്താന്‍കോട് ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇസ്ലാമബാദില്‍ ഈ മാസാരംഭത്തില്‍ നടന്ന സാര്‍ക്ക് മന്ത്രിതല കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച സഫറിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: