കടയ്ക്കാവൂര്‍: മരുതന്‍വിളാകം സ്കൂള്‍ വഴി കടയ്ക്കാവൂര്‍ റെയില്‍വേസ്റ്റേഷനിലേക്കുള്ള റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. മരു
തന്വിളാകം മുതല്‍ റെയില്വേസ്റ്റേഷന് വരെ റെയില്‍വേ ലൈനിന് സമാന്തരമായുള്ള റോഡാണ് പൂര്‍ണമായും തകര്‍ന്ന് ദുരന്തപൂര്ണമായിരിക്കുന്നത്. കടയ്ക്കാവൂര്‍, വക്കം പഞ്ചായത്തുകളുടെ പരിധിയിലുള്ളതാണ് ഈ റോഡ്. വക്കം പഞ്ചായത്തുകാര്‍ക്ക് കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാനുള്ള പ്രധാന പാതയാണിത്. അതിനാല്‍ അരക്കിലോമീറ്ററോളം നീളമുള്ള റോഡില്‍ക്കൂടി ദിവസേന യാത്ര ചെയ്യുന്നത് നിരവധി യാത്രക്കാരാണ്. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും പ്രധാനമായും ട്രെയിനിനെ ആശ്രയിക്കുന്നതിനാല്‍ അതിരാവിലെ മുതല്‍ രാത്രി വരെയും റോഡില്‍ തിരക്ക് പതിവാണ്. ധാരാളം സ്കൂള്‍ ബസുകളും ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. റോഡിന്റെ വശങ്ങളില് നിന്നും മണ്ണിടിഞ്ഞ് തുടങ്ങിയതും വഴിയാത്രികര്‍ക്ക് ഭീഷണിയാകുന്നുണ്ട്. റോഡിന് കുറുകെയായി വീഴാറായ നിലയിലുള്ള മരവും വഴി യാത്രികരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. ഈ റോഡില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. രാത്രിയില്‍ ട്രെയിനിലും ബസിലുമെത്തുന്ന യാത്രക്കാര്‍ക്ക് ഇഴജന്തുക്കളെയും തെരുവ് നായ്ക്കളുടെയും ശല്യം സഹിച്ചുവേണം ഇവിടം കടന്നുപോകാന്‍. റോഡിന്റെ ദുര്‍ഗതിയ്ക്ക് മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പഞ്ചായത്തുകള്‍ക്ക് ധാരാളം നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. കടയ്ക്കാവൂര്വക്കം പഞ്ചായത്തുകളുടെ കീഴിലുള്ള റോഡാണിത്. രണ്ടു പഞ്ചാത്തുകളും ഈ റോഡിനെ അവഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: