തിരുവനന്തപുരം: പഴുതുകളില്ലാത്ത സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പുതിയ സംവിധാനവുമായി കേരള പോലീസ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന് പിങ്ക് പട്രോള്‍ സംവിധാനം നാളെ മുതല്‍ നിലവില്‍വരും. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം സിറ്റിയിലാണ് നാളെ പദ്ധതി ആരംഭിക്കുന്നുത്. നാളെ വൈകുന്നേരം 05.45 ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ജില്ലാ പോലീസ് മേധവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് പട്രോള്‍ കണ്ട്രോള് റൂമില്‍ അതിക്രമങ്ങള്‍ സംബന്ധിച്ചും സരുക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയുമാണ് ഉദ്ദേശിക്കുന്നത്. പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയക്കുന്നതിനും 1515 എന്ന നമ്പരിലേക്ക് വിളിക്കാം.
പൊതുസ്ഥലങ്ങളിലും സ്കൂള്‍, കോളേജ്, ഓഫീസുകള്‍ ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പിങ്ക് പട്രോള്‍ സംഘം പട്രോളിങ് നടത്തും. വിവിധ കേന്ദ്രങ്ങളില്‍ വ്യനിസിച്ചിരിക്കുന്ന പിങ്ക് ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളും പിങ്ക് പട്രോള്‍ സംഘം നല്‍കും. സ്ത്രീകളെ പിന്തുടര്ന്ന് ശല്യം ചെയ്യല്‍, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്‍പ്പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പട്രോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും.
പൂര്‍ണ്ണമായും വനിതാ പോലീസ് ഓഫീസര്‍മാരാണ് പിങ്ക് പട്രോള്‍ കൈകാര്യം ചെയ്യുന്നത്. പ്രത്യേകം സജ്ജമാക്കിയ കാറുകളാണ് നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമുള്ള ഉപകരണങ്ങളും വാഹനത്തില്‍ ഉണ്ടാകും.
സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് പിങ്ക് പട്രോളിന്റെ പ്രവര്‍ത്തനം ജിഐഎസ്-ജിപിഎസ് സംവിധാനം ഉപയോഗിച്ച് പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിന് സഹായകമായ സോഫ്റ്റ്വയറാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: