തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഗതാഗതക്കുരുക്കിന് മുന്നില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും നഗരസഭാധികൃതരും മിഴിച്ച് നല്‍ക്കുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയന് (ബിഎംഎസ്) തളിപ്പറമ്പ് യൂണിറ്റ് യോഗം അധികൃതരോടാവശ്യപ്പെട്ടു.
ശ്രീകണ്ഠാപുരം, ആലക്കോട് മേഖലയിലേക്ക് പോകുന്ന മാര്‍ക്കറ്റ് റോഡ് കയ്യേറിയ വഴിയോര കച്ചവക്കാരും ചരക്കിറക്കുന്നതിനും കയറ്റുന്നതിനുമുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഹൈവേ ജങ്ഷനിലേക്ക് ബസ്സ് പോകുന്ന മെയിന്‍ റോഡിലെ അനധികൃത പാര്‍ക്കിങും, ബസ്സുകള്‍ ബസ് ബേ ഉപയോഗിക്കാത്തതും പ്രശ്നത്തിന് കാരണമാകുന്നു. മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് ഗേറ്റിനു മുന്നിലെ പാര്‍ക്കിങ് ഏറെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വകുപ്പ് മേധാവികളും ജനപ്രതിനിധികളും പ്രായോഗിക ബുദ്ധിയോടെ ചിന്തിച്ചാല്‍ സാധിക്കും. അതിനുള്ള തയ്യാറെടുപ്പ് എല്ലാ ഭാഗത്തു നിന്നും ഉണ്ടാകണം യോഗം ആവശ്യപ്പെട്ടു. പി.എസ്.ബിജുവിന്റെ അദ്ധ്യക്ഷതയില്‍ ബസ് തൊഴിലാളി യൂണിയന് (ബിഎംഎസ്) ജില്ലാ സെക്രട്ടറി രമേശന് ചെങ്ങുനി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലക്ഷ്മണന് മഴൂര്‍ പ്രസംഗിച്ചു.
തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളായി ടി.അരവിന്ദാക്ഷന്-പ്രസിഡന്റ്, വി.പി.ജിതീഷ്-സെക്രട്ടറി, പി.ടി.അരുണ്‍കുമാര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: