തിരുവനന്തപുരം: എടിഎം തട്ടിപ്പുനടത്തിയ വിദേശസംഘത്തിന് കേരളത്തിൽനിന്ന് സഹായം ലഭിച്ചതായി സൂചന. റുമേനിയൻ സ്വദേശി ഗബ്രിയേൽ മരിയൻ പിടിയിലായതിനുശേഷം പണം പിൻവലിച്ചത് ഭാരതീയനാണെന്ന് കണ്ടെത്തിയിരുന്നു. എസ്ബിഐ പോലീസിന് നൽകിയ വിഡീയോയിലാണ് ഇത് വ്യക്തമാകുന്നത്.
ഗബ്രിയേൽ അറസ്റ്റിലായതിന് ശേഷം ഒൻപതിന് രാത്രി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കറുത്ത ഷർട്ടും ജീൻസും ധരിച്ചെത്തിയ ഇയാൾ ഭാരതീയനാണെന്നാണ് പൊലീസിന്റെ നിഗമനം. ഒട്ടേറെ സമയം വിവിധകാർഡുകൾ ഇയാൾ എടിഎമ്മിൽ ഇടുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. എന്നാൽ ദൃശ്യങ്ങൾ ഗബ്രിയേലിനെ കാണിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ അഞ്ചാമൻ മുംബൈയിൽ മറ്റാരുടേയോ സംഹായം തേടിയതയാണ് പോലീസിന്റെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: