ന്യൂദല്‍ഹി: ഭീകരര്‍ക്കെതിരെ പൊരുതി വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഹങ്പന്‍ ദാദയ്ക്ക് രാഷ്ട്രം ആശോക ചക്ര നല്കി ആദരിക്കും.
അരുണാചല്‍പ്രദേശ് സ്വദേശിയായ ഹങ്പന്‍ ഈ വര്‍ഷം മെയ് 26നാണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിക്കുന്നത്. പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിച്ച ഹങ്പന്‍, നാലു ഭീകരരെ വധിച്ചശേഷമാണ് വീരമൃത്യു വരിച്ചത്.
വടക്കന്‍ കശ്മീരിലെ ഷംശബരി റേഞ്ചില്‍ 13000 ആടി ഉയരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭാരത സൈന്യത്തിലെ ആസാം റെജിമെന്റില്‍ 1997ലാണ് ഹങ്പന്‍ സേവനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഷാംശബരി മേഖലയില്‍ ഹങ്പന്റെ നേതൃത്വത്തിലുള്ള 35 രാഷ്ട്രീയ റൈഫിള്‍സ് സേനാവിഭാഗത്തെ സുരക്ഷയ്ക്കായി നിയോഗിച്ചത്.
ഹങ്പനെ കൂടാതെ വീരമൃത്യു വരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ.കെ.നിരഞ്ജന് ശൗര ചക്ര നല്കി രാഷ്ട്രം ആദരിച്ചു. ദേശീയ സുരക്ഷാ സേനയാണ് പുരസ്കാരത്തിനായി നിരഞ്ജന്റെ പേര് ശുപാർശ ചെയ്തിരുന്നത്. നിരഞ്ജന് പുറമെ പതിനൊന്ന് മലയാളി ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
അശോക ചക്ര, 14 ശൗര്യ ചക്ര മെഡലുകള്‍, 63 സേനാ മെഡലുകള്‍, രണ്ട് വായു സേനാ മെഡലുകള്‍, രണ്ട് നാവിക സേനാ മെഡലുകള്‍ എന്നിവയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പത്താൻകോട്ടിൽ വീരമൃത്യു വരിച്ച ഇകെ നിരഞ്ജന് ശൗര്യചക്ര പുരസ്കാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: