ന്യൂദല്‍ഹി: ആണവ വിതരണ ഗ്രൂപ്പിലെ ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഉന്നത നയതന്ത്ര പ്രതിനിധിയെ അയക്കാമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മൂന്ന് മണിക്കൂറോളം ഭാരത വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.
ഇരുരാജ്യങ്ങളുടെ നിരായുധീകരണ മേധാവിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്താനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ചര്‍ച്ച വളരെ പ്രതീക്ഷാ നിര്ഭരമായിരുന്നെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളുടെയും ആശങ്കകള്‍ പരസ്പരം പങ്കുവച്ചു.
നാല്പ്പത്തെട്ടംഗ ആണവവിതരണ ഗ്രൂപ്പിലെ ഭാരതത്തിന്റെ അംഗത്വത്തിന് മുഖ്യതടസമായത് ചൈനയാണ്. ഇതിന് പിന്നാലെയാണ് ചൈനയുടെ നിലപാട് മാറ്റം. ചൈനയ്ക്കൊപ്പം തടസവാദങ്ങളുമായി മറ്റ് അഞ്ച് രാജ്യങ്ങള്‍ കൂടി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: