കട്ടപ്പന: എക്കാലവും കണ്ണുനീരും കടബാദ്ധ്യതയും മാത്രം മിച്ചമുണ്ടായിരുന്ന ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് ഇത്തവണ പ്രതീഷയുടെ ഓണക്കാലം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏത്തക്കായുടെ വില ഉയര്‍ന്നിരിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നു.
ഇരുപത് മുതല്‍ മുപ്പത് രൂപവരെ വില ലഭിച്ചിരുന്ന ഏത്തക്കായ്ക്ക് നിലവില്‍ അറുപത് രൂപവരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഓണക്കാലത്ത് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകരുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി വിടരുന്നത്. കാലവര്‍ഷത്തിലെ ശക്തമായ കാറ്റിലും മഴയിലും കര്‍ഷക സ്വപ്നങ്ങള്‍ കാറ്റെടുത്തുപോകാറാണ് പതിവ്. ഇതോടൊപ്പം തന്നെ വിലത്തകര്‍ച്ചയും കര്‍ഷകര്‍ക്ക് ഇരുട്ടടി സമാനിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്നു നല്‍കുകയാണ് വിപണയില്‍ ഏത്തക്കായുടെ വില ഉയര്‍ന്നതോടെ. മുമ്പ് പതിനെട്ട് രൂപയിലേയ്ക്ക് കൂപ്പുകുത്തിയ ഏത്തക്കായുടെ വില ഇപ്പോള്‍ അറുപത് രൂപയാണ്.
എന്നാല്‍ നിലവില്‍ വില ലഭിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ വില കുത്തനെ ഇടിഞ്ഞ് കര്‍ഷകര്‍ കടക്കെണിയിലായതോടെ ഇത്തവണ കൃഷിയിറക്കിയിരുന്നത് വളരെ കുറച്ചാണ് മുമ്പ് ആയിരം വാഴവരെ പരിപാലിച്ചിരുന്ന കര്‍ഷകര്‍ ഇത്തവണ കൃഷി ചെയ്തത് അഞ്ഞൂറില്‍ താഴെയാണെന്നും കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷി വ്യാപകമായി നശിച്ച കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഒരുവര്‍ഷക്കാലം പിന്നിട്ടിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ ഏത്തക്കായ്ക്ക് വില സ്ഥിരത നിലനിന്ന് കിട്ടിയാല്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ കൃഷിയുമായി മുമ്പോട്ട് പോകുവാന്‍ കഴിയുകയുള്ളുവെന്നും കര്‍ഷകര്‍ പ്രതികരിച്ചു. നിലവില്‍ വില ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ വരുന്ന ഓണക്കാലത്തെ ലക്ഷ്യം വച്ച് കര്‍ഷകര്‍ വ്യാപകമായി കൃഷിയും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: