തൃശൂര്‍: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ വിമര്‍ശനവുമായി വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസിലെ എയ്ക്കും, ഐയ്ക്കും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വ്യക്തിയാണ് സുധീരനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം നേതൃ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയ ഗാന്ധിയുടെ മകന്റെ ബലത്തിലാണ് സുധീരന് നിലകൊള്ളുന്നത്. കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്തശേഷം ഇപ്പോള്‍ ആദര്‍ശം പറഞ്ഞ് നടക്കുന്ന വ്യക്തിയാണ് സുധീരന്. കേരള കോണ്‍ഗ്രസ് എത്ര പിളര്‍ന്നാലും രണ്ടു മുന്നണികളും കൈനീട്ടി സ്വീകരിക്കും.
അതേസമയം, ഈഴവ സമൂഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ ആര്‍ക്കും വേണ്ട. അധികാരം കിട്ടിയാല്‍ വളരുമെന്ന ഭയം മൂലമാണിതെന്നും വെള്ളാപ്പിള്ളി പറഞ്ഞു. എസ്എന്‍ഡിപി തൃശൂര്‍ യൂണിയന് പ്രസിഡന്റ് ഐ.ജി. പ്രസന്നന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: