ന്യൂദല്‍ഹി: പാക് സ്വാതന്ത്ര്യദിനം കശ്മീര്‍ മോചനത്തിനു സമര്‍പ്പിക്കുന്നുവെന്ന പാക്കിസ്ഥാന് പ്രകോപനത്തിന് ഭാരതത്തിന്റെ തക്ക മറുപടി. ഭീകരതയാണ് പാക്കിസ്ഥാന്റെ മുഖമുദ്രയെന്നു തിരിച്ചടിച്ച ഭാരതം മയക്കുമരുന്നും കള്ളപ്പണം കടത്തലാണ് ആ രാജ്യത്തിന്റെ തൊഴിലെന്നു പ്രസ്താവിച്ചു.
സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന് ‘വാഗ്ദാനം’ ചെയ്യുന്നതായി പാക്കിസ്ഥാന് പറഞ്ഞു. പാക്കിസ്ഥാന് കയറ്റുമതി ചെയ്യുന്ന ഭീകരതയും മയക്കുമരുന്നും കള്ളപ്പണവും കൊണ്ട് ഭാരതം മാത്രമല്ല, മറ്റ് രാജ്യങ്ങളും ദോഷഫലം അനുഭവിക്കുകയാണ്. ഇനി ഇത്തരം സഹായം വേണ്ട, വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് ഇന്നലെയും ഭാരത സൈന്യം തിരിച്ചടി നല്കി.
കശ്മീരിനെ സംബന്ധിച്ച് പ്രകോപനപരമായ പ്രതികരണങ്ങള്‍ പാക് ഹൈക്കമ്മീഷണറായിരുന്ന അബ്ദുള്‍ ബാസിത് ഇന്നലെ നടത്തി. പാക്കിസ്ഥാന്റെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി സമര്‍പ്പിക്കുന്നു. കശ്മീരിലെ പ്രതിഷേധത്തിന് പാക്കിസ്ഥാന് എല്ലാ സഹായവും തുടരും, ബാസിത് പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് പാക്കിസ്ഥാന് അടുത്തിടെ നിലപാടെടുത്തിരുന്നു. പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദം പോലുള്ള പ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്നായിരുന്നു ഭാരതത്തിന്റെ മറുപടി. ‘ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയാകാം. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത്, ഭീകരരെ ആക്രമണത്തിനായി ഭാരതത്തിലേക്ക് അയക്കുന്നത് തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച വേണ്ടത്’. വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാക് അധീന കശ്മീര്‍ ഭാരതത്തിന്റേതാണെന്നും ഇത് സംബന്ധിച്ച് മാത്രമാണ് ചര്‍ച്ചയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു. പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും പാക്കിസ്ഥാന് നടത്തുന്ന അതിക്രമങ്ങള്‍ ലോകം അറിയേണ്ടതുണ്ട്. കശീമിരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്നും മോദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: