ന്യൂദല്‍ഹി: രാജ്യം ഇന്ന് എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ 7.10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ അഭിസംബോധന ചെയ്യും. മോദിയുടെ മൂന്നാമത്തെ ചെങ്കോട്ട പ്രസംഗമാണിത്.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിപുല പരിപാടികളാണ് ഇത്തവണ. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരാഴ്ചത്തെ പരിപാടികള്‍. ദേശഭക്തി ഉണര്‍ത്താന്‍ ലക്ഷ്യമിട്ട്, സ്വാതന്ത്ര്യത്തിനായി പോരാടിയ സമരനേതാക്കളുടെ സ്മാരകങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിച്ചു. ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ അലിരാജ്പൂരിലെ ബാവ്ര ഗ്രാമത്തിലെ പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
രാജ്യാതിര്‍ത്തികളില്‍ നടക്കുന്ന പരിപാടികളില്‍ വനിതാ കേന്ദ്രമന്ത്രിമാര്‍ സൈനികര്‍ക്ക് രാഖി ബന്ധിക്കും. സാംസ്കാരിക പരിപാടിയായ ഭാരത് ഉത്സവ് ദല്‍ഹിയില്‍ നടക്കുന്നു. പുറമെ 15 ദിവസത്തെ ആഘോഷപരിപാടികള്‍ ബിജെപിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ സുരക്ഷ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: