കൊച്ചി: പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന പരസ്യവാചകം പോലെയാണ് ഇപ്പോള്‍, സിപിഎമ്മില്‍ വിഎസ് പക്ഷം. കൊടിവച്ച കാറും പോലീസ് അകമ്പടിയുമായിരുന്നു അച്യുതാനന്ദന്റെ ആദര്‍ശമെന്ന് ഭരണപരിഷ്കരണ കമ്മറ്റി ചെയര്‍മാന്‍സ്ഥാനം ഏറ്റതിലൂടെ കൂടെനിന്നവര്‍ തിരിച്ചറിഞ്ഞുതുടങ്ങി. മന്ത്രിസഭയും പാര്‍ട്ടിയും ഒരുപോലെ കൈപിടിയിലാക്കി പിണറായി കുതിപ്പ് തുടരുമ്പോള്‍ വിഎസ് പക്ഷം ഒന്നുമല്ലാതായി.
എന്നാല്‍ പിണറായിയുടെ അപ്രമാദിത്വത്തിനെതിരെ പാര്‍ട്ടിയില്‍ മറ്റൊരു പക്ഷം രൂപംകൊണ്ടുവരികയാണ്. നിസ്സഹായരുടെ പ്രതികരണമെന്നോണം രൂപംകൊള്ളുന്ന പുതിയ പക്ഷത്തിന്, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മന്ത്രിമാരായ തോമസ് ഐസക്ക്, ജി. സുധാകരന് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രഹസ്യപിന്തുണയും ഇവര്‍ക്കുണ്ട്. പിണറായി മുഖ്യമന്ത്രിയായതോടെ പാര്‍ട്ടിക്കും സെക്രട്ടറിക്കും ഒരു റോളും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. കണ്ണൂര്‍ ലോബിയില്‍ കോടിയേരിക്ക് പറയത്തക്ക പിന്‍ബലവും ഇല്ല.
മൂന്നു ചേരികള്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ് അക്കാദമി കൗണ്സിലുകളിലേക്ക് അംഗങ്ങളെ കണ്ടെത്താന്‍ കഴിയാത്തത്
എറണാകുളം ജില്ലാ കമ്മറ്റിയുള്പ്പെടെ ചില ജില്ലാ കമ്മറ്റികള്‍ പുതിയ പക്ഷത്തിനൊപ്പമാണ്. ഇതോടെ വിഎസ് പക്ഷത്തിനൊപ്പം നിന്നവരെ തല്ക്കാലം തങ്ങള്‍ക്കൊപ്പം വേണ്ട എന്ന നിലപാടാണ് പുതിയ പക്ഷത്തിന്.
ഇതോടെ വിഎസ്പക്ഷം സിപിഐയുമായി കൈകോര്‍ക്കാനുള്ള ശ്രമത്തിലാണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍നിന്ന് വിഎസ് പക്ഷം കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നതുപോലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വിഎസ്പക്ഷത്തുനിന്ന് സിപിഐയിലേക്ക് ചേക്കേറല്‍ നടക്കും. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന വിഎസ് പക്ഷത്തിന് പ്രചോദനമേകി. വന്നവരും നിന്നവരും എന്ന വ്യത്യാസം സിപിഐയില്‍ ഉണ്ടാകില്ലെന്നാണ് കാനം പറഞ്ഞത്. സിപിഐയിലേക്ക് വരുന്നവര്‍ക്ക് സിപിഎമ്മില്‍ വഹിച്ചിരുന്നതിന്് തുല്യമായ സ്ഥാനം നല്‍കുമെന്നാണ് കാനം പറഞ്ഞത്.
എറണാകുളം ജില്ലയില്‍ വിഎസ് പക്ഷം പരസ്യമായി സിപിഐക്കൊപ്പം നീങ്ങിത്തുടങ്ങി. എ.പി. വര്‍ക്കി മിഷന് ആശുപത്രിക്ക് സഹകരണസംഘങ്ങളില്‍നിന്നു പണം സമാഹരിക്കുന്ന വിഷയത്തില്‍ വിഎസ് പക്ഷവും സിപിഐയും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പണം നല്‍കുന്നതിനെ സിപിഐ അംഗങ്ങള്‍ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ എതിര്‍ത്തിരുന്നു. വിഎസ് പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ ആശുപത്രിക്ക് പണം നല്‍കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതോടെ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം പരാജയപ്പെടുകയാണ്. നഷ്ടത്തില്‍ മുങ്ങിയ എ.പി. വര്‍ക്കി ആശുപത്രിക്ക് സഹകരണസംഘങ്ങളില്‍നിന്ന് 10 കോടി രൂപ സമാഹരിക്കാനായിരുന്നു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: