മന്തു ശോഗത്തിനു ചികിത്സ ഉപ്പ്. ഉപ്പിന്റെ ശരിയായ ഉപയോഗം കൊണ്ട് മന്തിനെ ചെറുക്കാനാവുമെന്ന് കണ്ടെത്തിയ നോസ്റ്റര്‍ ഡാംസ് സര്‍വകലാശാല, ഹെയ്തിയിലെ ജനതയുടെ നിത്യദുഃഖമായ മന്തിനെതിരേ പോരാടാന്‍ ഉറച്ചിറങ്ങിയിരിക്കുന്നു. ഹെയ്തിയില്‍ നിന്ന് 2020ഓടെ മന്ത് ഉന്മൂലനം ചെയ്യാനുള്ള പദ്ധതിക്കാണ് സര്‍വകലാശാല ഉപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊതുകുജന്യ രോഗമാണ് മന്ത്.
കാലിലും മറ്റ് ശരീരഭാഗങ്ങളും നീര് വച്ച് വീര്‍ക്കുന്ന അവസ്ഥയാണിത്. രോഗികള്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നു. എന്നാല്‍, പൂര്‍ണമായും തുടച്ച് നീക്കാവുന്ന രോഗമാണിത്. സര്‍വകലാശാലയുടെ ശ്രമത്തിന് സാര്ഗില് കമ്പനി ജീവനക്കാരുടെ സഹകരണവുമുണ്ട്. സര്‍വകലാശാലയിലെ തോമസ് സ്ട്രെയ്റ്റും സംഘവുമാണ് നേതൃത്വം.
സാധാരണ ഭക്ഷണത്തിലൂടെ തന്നെ മന്തിനെ ഇല്ലാതാക്കാമെന്നാണ് ഇവര്‍ പറയുന്നത്. നിത്യഭക്ഷണത്തിലുള്പ്പെടുന്ന ഉപ്പാണ് മികച്ച മരുന്ന്. ഹെയ്തിയിലെ ജനത മിക്കവാറും ശുദ്ധമല്ലാത്ത ഉപ്പാണ് ഉപയോഗിക്കുന്നത്. ഇത് മറികടക്കാനായി സാങ്കേതിക സഹായമാണ് സാര്ഗില് വാഗ്ദാനം ചെയ്യുന്നത്. മൂന്നു കൊല്ലത്തേക്ക് 150,000 അമേരിക്കന്‍ ഡോളര്‍ ഇതിനു നീക്കിവെക്കും.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ രോഗം പൂര്‍ണമായും ഹെയ്തിയില്‍ ഇല്ലാതാക്കുക ലക്ഷ്യം. ഇതിനായി പുതിയ ഉപ്പ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കും. തലസ്ഥാന നഗരിക്ക് സമീപമാകുമിത്. വന്‍തോതിലുള്ള ഉപ്പ് നിര്‍മാണം ഇതിലൂടെ സാധ്യമാകും. രാജ്യത്തെ മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
അയഡിന്റെ അഭാവം, കുട്ടികളിലെ കൊക്കപ്പുഴു ശല്യം എന്നിവയ്ക്കെല്ലാം ഇത് പരിഹാരമാകും. രാജ്യത്തെ പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നും കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: