റിയോ ഡി ജനീറോ: ഒളിമ്പിക്സ് ലോങ്ജമ്പിൽ നിലവിലെ സ്വർണ്ണമെഡൽ ജേതാവിനെ അട്ടിമറിച്ച് അമേരിക്കയുടെ ജെഫ് ഹെൻഡേഴ്സൺ സ്വർണ്ണം നേടി. അവസാന ചാട്ടത്തിൽ 8.38 മീറ്റർ ദൂരത്തേക്ക് കുതിച്ചുചാടിയാണ് ഹെൻഡേഴ്സൺ കരിയറിലെ ആദ്യ ഒളിമ്പിക് സ്വർണ്ണം സ്വന്തമാക്കിയത്.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതവായ ബ്രിട്ടന്റെ ഗ്രെഗ് റൂഥർഫോർഡ് 8.29 മീറ്റർ ചാടി വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്കയുടെ ലുവോ മനിയോംഗ 8.37 മീറ്റർ താണ്ടി വെള്ളിയും നേടി.
പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയിൽ 68.37 മീറ്റർ എറിഞ്ഞാണ് ജർമ്മനിയുടെ ക്രിസ്റ്റഫർ ഹാർട്ടിങ് സ്വർണ്ണം നേടിയത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ റോബർട്ട് ഹാർട്ടിങിന്റെ ഇളയ സഹോദരനാണ് ക്രിസ്റ്റഫർ. ഇത്തവണ റോബർട്ടും മത്സരംഗത്തുണ്ടായിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. വെങ്കലം 67.05 മീറ്റർ എറിഞ്ഞ് ജർമ്മൻ താരം ഡാനിയേൽ യാസിൻസ്കി നേടിയപ്പോൾ വെള്ളി പോളണ്ടിന് സ്വന്തം. 67.55 മീറ്റർ എറിഞ്ഞ് പയറ്റർ മറ്റകോവ്സ്കി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: