കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ ആത്മഹത്യ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാജന്റെ ഭാര്യ ബീനയുടെ മൊഴി വീണ്ടുമെടുത്തു. ആന്തൂര്‍ നഗരസഭ ഓഫീസില്‍ രേഖകളുടെ പരിശോധനയും നടക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പി കെ ശ്യാമളക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും.
കേസില്‍ നേരത്തേ ലഭിച്ച മൊഴികള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പഠിച്ചു. ഇതിന് ശേഷമാണ് ബീനയുടെ മൊഴിയടക്കം വീണ്ടും രേഖപ്പെടുത്തിയത്്. സാജന്റെ മരണത്തില്‍ എല്ലാ വശവും പരിശോധിച്ച് സമഗ്രമായ അന്വേഷണത്തിനാണ് നിര്‍ദേശം. നേരത്തെ എടുത്ത മൊഴികള്‍ വീണ്ടും എടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടായിരുന്നോ എന്ന വശവും പരിശോധിക്കും. സാജന്റെ പാര്‍ത്ഥാ കണ്വെന്ഷന് സെന്ററിന് നല്‍കേണ്ടിയിരുന്ന അനുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനാണ് നഗരസഭാ ഓഫീസില്‍ പരിശോധന. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് മൊഴി എടുക്കലും പരിശോധനയും നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് അന്വേഷണ സംഘം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസിലും സംഘം പരിശോധന നടത്തും. രേഖകള്‍ ആവശ്യപ്പെടും. വിഷയത്തില്‍ ഐജി തലത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ പുരോഗതിയും പാര്‍ട്ടി നടപടിയും നോക്കിയ ശേഷം മതി അടുത്ത തീരുമാനം എന്നാണ് കുടുംബത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: