ന്യൂദല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കരുതലും കാര്‍ക്കശ്യവും വേണമെന്നു പറഞ്ഞ പ്രധാനമന്ത്രി മോദി, ഇതിന് ജനങ്ങള്‍ സര്‍ക്കാരുമായി കൈകോര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം, കര്‍ഷക ക്ഷേമം, സാമൂഹ്യ സുരക്ഷ തുടങ്ങി എല്ലാ വിഷയങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തന വിജയം വിശദീകരിച്ച മോദി പരിഷ്കരണം, നടപ്പാക്കല്‍, ജനങ്ങളിലേക്ക് പകരല്‍ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വിശദീകരിച്ചു.
പ്രസംഗത്തില്‍നിന്ന് ചില ഭാഗങ്ങള്‍:
- പോലീസിനെക്കാളും ജനങ്ങള്‍ വരുമാന നികുതിക്കാരെ ഭയന്ന കാലമുണ്ടായിരിന്നു. ഇടത്തരക്കാരുടെ ഈ അകാരണ ഭയം മാറ്റണമെന്നു നിശ്ചയിച്ചു. അതു സംഭവിച്ചു, ഇപ്പോള്‍ അടച്ച നികുതി അധികമാണെങ്കില്‍ തിരിച്ചുകിട്ടാന്‍ പോലും കലതാമസമില്ലാതായി.
- പണ്ട് പാസ്പോര്‍ട്ടു കിട്ടാന്‍ ഏഴെട്ട് മാസം വേണ്ടിയിരുന്നു. ഇന്നിപ്പോള്‍ ഒന്നുരണ്ടാഴ്ച മതി. വര്‍ഷത്തില്‍ 20,000 പേരായിരുന്നു ആകെ മുമ്പ് അപേക്ഷകര്‍. ഇപ്പോള്‍ രണ്ടു കോടിയായി.
- വിവിധ സുരക്ഷാ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ 70 കോടി ജനങ്ങളെ ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തി.
- ഊര്‍ജ്ജ മേഖലയിലെ വിപ്ലവം ശക്തമാകുകയാണ്. എല്‍ ഇ ഡി ബള്‍ബുകള്‍ മുമ്പ് 350 രൂപയ്ക്കാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ 50 രൂപയ്ക്ക് നല്കാനാകുന്നു. ഇതുവരെ 13 കോടി ബള്‍ബുകള്‍ വിതരണം ചെയ്തു. 77 കോടിയാണ് ലക്ഷ്യം. 70 കോടി ബള്‍ബുകള്‍ക്ക് 20,000 മെഗാ വാട്ട് വൈദ്യുതി ലാഭിക്കാനായി. അതിലൂടെ 1.25 ലക്ഷം കോടി രൂപയാണ് ലാഭമായത്.
- രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും വൈദ്യുതി എത്തിയ്ക്കാന്‍ വര്‍ഷം 50,000 കിലോ മീറ്ററില്‍ ലൈന്‍ വലിക്കുന്നുണ്ട്. 18,000 ഗ്രാമങ്ങളാണ് വൈദ്യുതി ഇല്ലാതെ ഉണ്ടായിരുന്നത്. അവയില്‍ 10,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു.
- മുമ്പ് പ്രതിദിനം 70-75 കിലോ മീറ്റര്‍ റോഡാണ് രാജ്യത്തുണ്ടാക്കിയിരുന്നത്. ഇന്നത് 100 ആയി.
- കര്‍ഷകരുടെ വരുമാനം 2020-ല്‍ നിലവിലുള്ളതിന്റെ ഇരട്ടിയാക്കും. പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം ഒന്നര മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് ഈ വര്‍ഷത്തെ പരിശ്രമം.
- എയര്‍ ഇന്ത്യ, ടെലികോം, ഷിപ്പിങ് കോര്പ്പറേഷന് തുടങ്ങിയവ ലാഭത്തിലായി.
- എഴര ലക്ഷം കോടി രൂപയുടെ, പൂര്‍ത്തിയാകാത്ത 118 പദ്ധതികള്‍ നടപ്പിലാക്കും.
- പണപ്പെരുപ്പം 10 ശതമാനത്തില്‍നിന്ന് ആറിലാക്കി നിര്‍ത്താന്‍ കഴിഞ്ഞു.
- നാനാത്വത്തിലെ ഏകത്ത്വമാണ് ഭാരതത്തിന്റെ മഹത്ത്വം. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക്, അതൊകെ സാധാരണം, എന്ന മട്ടിലുള്ള നിലപാട് പരിഹാരമാകില്ല. ഈ ദുഷ്പ്രവണതകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കാര്‍ക്കശ്യത്തോടെയും അതിസൂക്ഷ്മമായും അവ കൈകാര്യം ചെയ്യണം.
- സാമൂഹ്യ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരും സമൂഹവും ഒന്നിച്ച് നില്‍ക്കണം. നമുക്കൊരുമിച്ച് ഈ സാമൂഹ്യ വിപത്തുകള്‍ നേരിടാം.
- (പാക്കിസ്ഥാനിലെ പെഷവാറില്‍ വിദ്യാര്‍ത്ഥികളെ ഭീകരര്‍ കൂട്ടക്കുരുതി ചെയ്തതിനെ പരാമര്‍ശിച്ച ശേഷം) ഭാരതം അങ്ങനെയല്ല. ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നവരെ നോക്കൂ. ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നവര്‍ എത്തരക്കാരാണ്. കുഞ്ഞുങ്ങളെ കൊല്ലുന്നത് ആഘോഷിക്കുന്നവര്‍ക്ക് ഏതു മനസാണ്.
- ലോകം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. യുവാക്കള്‍ ആയുധം ഉപേക്ഷിക്കുക, അക്രമ പാത വെടിയുക. മുഖ്യധാരയില്‍ വരിക.ഭകീരതയുടെയും തീവ്രവാദത്തിന്റെയും വഴി നിങ്ങളെ എങ്ങും എത്തിക്കില്ല.
https://youtu.be/wlxYoAHYS-4
പ്രതികരിക്കാൻ ഇവിടെ എഴുതുക: