തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതു തിരുവനന്തപുരം വിജിലന്‍സ് കോടതി മാറ്റി. വിജിലന്‍സ് ജഡ്ജി അവധിയായതിനാലാണിത്. കേസ് അടുത്തമാസം അഞ്ചിനു പരിഗണിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമ ബിജു രമേശില്‍ നിന്ന് ഒരു കോടി രൂപ ധനമന്ത്രിയായിരുന്ന കെ.എം. മാണി കോഴ വാങ്ങിയെന്ന ആരോപണമായിരുന്നു കേസിനാധാരം.
എന്നാല്‍ കോഴ വാങ്ങിയതിന് തെളിവില്ലെന്നും സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: