സതാറ: മഹാരാഷ്ട്രയില്‍, അമിത ഡോസില്‍ മരുന്ന് കുത്തി വച്ച് ഡോക്ടര്‍ ആറു പേരെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സതാറയിലെ വയില്‍ ആശുപത്രി നടത്തുന്ന ഡോ. സന്തോഷ് പോള്‍ അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും അമിത ഡോസുള്ള മരുന്ന് കുത്തിവെച്ച് കൊല്ലുകയായിരുന്നു. ഇയാള്‍ അറസ്റ്റിലായി.
മംഗള്‍ ജിദേ എന്ന അങ്കണവാടി പ്രവര്‍ത്തകയുടെ മരണവുമായി ബന്ധപ്പെട്ട അനേ്വഷണമാണ് കൊലയാളി ഡോക്ടറെ കണ്ടെത്താനിടയാക്കിയത്. മഹാരാഷ്ട്ര പൂര്‍വ്വ പ്രാഥമിക് ശിക്ഷൈക സേവിക സംഘ് പ്രസിഡന്റാണ് മംഗള്‍ ജിദേ. ഇവര്‍ക്ക് ഡോക്ടറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഡോക്ടറുമായി തെറ്റിപ്പിരിഞ്ഞ മംഗള്‍ അയാളുടെ ക്രിമിനല്‍ ബന്ധങ്ങള്‍ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി. ഇതില്‍ പ്രകോപിതനായ ഡോക്ടറും സഹപ്രവര്‍ത്തകയായ നേഴ്സും ചേര്‍ന്നാണ് കൊല നടത്തിയത്.
ഫാം ഹൗസില്‍ മംഗളിനെ ഇരുവരും ചേര്‍ന്ന് കുഴിച്ചു മൂടി. ശിക്ഷൈക സേവികാ സംഘ് ഭാരവാഹികള്‍ മംഗളിനെ കാണാനില്ലെന്ന് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ചോദ്യം ചെയ്യലിനൊടുവില്‍ മറ്റ് അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും കൂടി കൊലപ്പെടുത്തിയ കാര്യം ഡോക്ടര്‍ സമ്മതിച്ചു.
അമേരിക്കയിലെ പ്രമുഖ രോഗലക്ഷണ ശാസ്ത്ര വിദഗ്ദ്ധനായിരുന്നു ജാക്ക് കേവോര്ക്കിയന്.
130 പേരെ കൊന്നിട്ടുള്ള ജാക്കിന് ഡോ. ഡെത്ത് എന്നായിരുന്നു വിളിപ്പേര്. മരണം ആഗ്രഹിച്ച 130 രോഗികളെ താന്‍ കൊന്നുകൊടുത്തിട്ടുണ്ടെന്ന ജാക്കിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. പിന്നീട് അത് ദയാവധം എന്ന വിഷയത്തിലെത്തി. മരിക്കുന്നത് കുറ്റമല്ല എന്നായിരുന്നു ജാക്കിന്റെ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: