അനന്ദു തലവൂര്‍
പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മേഖലയായ പത്തനാപുരത്തും മലയോര മേഖലകളിലും വീണ്ടും കളളനോട്ടുകള്‍ വ്യാപകമാകുന്നു.1000,500,100 എന്നീ നോട്ടുകളാണ് എത്തുന്നതെന്നാണ് വെളിവാകുന്നത്.പത്തനാപുരം,കുന്നിക്കോട് മേഖലകളിലെ ബീവറേജ് ഔട്ട് ലെറ്റുകളിലും പെട്രോള്‍ പമ്പുകളിലുമാണ് കളളനോട്ടുകള്‍ ഏറെയും എത്തുന്നത്
.കളളനോട്ട് പിടികൂടുമ്പോഴുളള നൂലാമാലകളോര്‍ത്ത് മിക്കവരും ഇത് കീറിക്കളയുകയാണ് പതിവ് .മാസങ്ങള്‍ക്ക് മുമ്പ് പത്തനാപുരത്തെ വിദേശ മദ്യവില്പന കേന്ദ്രത്തില്‍ രണ്ടായിരം മുതല്‍ അയ്യായിരം രൂപയുടെ വരെ കളളനോട്ടുകള്‍ ല’ിച്ചിരുന്നു . പലപ്പോഴും ബാങ്കിലെത്തി പണമടക്കുമ്പോഴാണ് കളളനോട്ടുകള്‍ കണ്ടെത്തുന്നത്.ഒന്നു രണ്ട് തവണ ഇത് തിരികെ വാങ്ങി ബീവറേജ് ജീവനക്കാര്‍ നശിപ്പിച്ചു. കളളനോട്ടുകള്‍ സ്ഥിരമായി ഔട്ട്ലെറ്റില് എത്തിതുടങ്ങിയതോടെ കളളനോട്ട് പിടികൂടുവാന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്ജീവനക്കാര് .തിരക്കുളള സമയം നോക്കിയാണ് കളള നോട്ടുകളുമായി മദ്യം വാങ്ങുവാന്‍ എത്തുന്നതെന്ന് കരുതുന്നു. പൊലീസില്‍ പരാതി കൊടുക്കാമെന്ന് വച്ചാല്‍ പൊല്ലാപ്പാകുമെന്ന് കരുതി ഇത് വേണ്ടെന്ന് വച്ചിരിക്കുകയാണ്.
പെട്രോള്‍ പമ്പുകളിലും സ്ഥിതി ഇത് തന്നെയാണ്.വനിതകളാണ് മേഖലയിലെ പമ്പുകളില്‍ കൂടുതലും ജീവനക്കാര്‍.ഇതിനാല്‍ ഇവരെ കബളിപ്പിക്കുവാനും എളുപ്പമാണ്.
തുണികടകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചും കളളനോട്ടുകള്‍ എത്തിപ്പെടുവാന്‍ സാധ്യതയുണ്ട്.തമിഴ് നാടിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കുടിച്ചിട്ടിയെന്ന പേരിലും മറ്റും വ്യാപകമായി തമിഴ് സംഘങ്ങള്‍ പണം ഗ്രാമീണ മേഖലകളില്‍ എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: