കരുനാഗപ്പള്ളി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിന് ഏകാഭിപ്രായമില്ലാതുകൊണ്ടാണ് പ്രസംഗം ഒഴിവാക്കി പ്രാര്‍ത്ഥനായജ്ഞം ആചരിയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതെന്ന് തിരുവിതാം കൂര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളിയില്‍ നടന്ന രാമായണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള ക്ഷേത്രങ്ങളില്‍ മത പാഠശാലകള്‍ ആരംഭിക്കും. മത പാഠശാലകളില്‍ കുട്ടികളെ അയയ്ക്കാത്ത ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ക്ഷേത്രത്തില്‍ എത്തിച്ചേരാത്തവരെ ക്ഷേത്ര ഉദേശക സമിതികളില്‍ അംഗങ്ങളാകാന്‍ അനുവദിക്കില്ല.
‘ഭക്തരുടെ തൃപ്തി ആണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.’ഭക്തി ആയിരിക്കണം ഹൈന്ദവന്റെ ശക്തി. പ്രതി കൂല സാഹചര്യങ്ങളെ ‘ഭക്തി കൊണ്ട് നേരിടണം, ആചാരാനുഷ്ടാനങ്ങളിലെ നിഷ്ട ഹൈന്ദവരുടെ നിഷ്ട ആയിരിയ്ക്കണം.ഇത്തരം കാര്യങ്ങളില്‍ ആരുമായും സഹകരിയ്ക്കുവാനും, സഹകരിപ്പിയ്ക്കുവാനും കഴിയുന്ന നയമാണ് ദേവസ്വം ബോര്‍ഡിനുള്ള തെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ചിങ്ങം ഒന്നിന് ക്ഷേത്രങ്ങളില്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രാര്‍ത്ഥനായജ്ഞം. ആര്. ഹരിദാസ് അധ്യക്ഷനായിരുന്നു. പ്രൊഫ: കെ. രാഘവന് നായര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജന്, സുഭദ്ര, സോമനാഥന്, എസ്സ്. കാര്ത്തികേയന്, വി. രവികുമാര്‍, കമല എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരം പ്രസിഡന്റ് വിതരണം ചെയ്തു. ആര്. മോഹനന് മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: