ഗുവാഹത്തി: ഭാരതത്തില്‍ നിന്നു ബംഗ്ലാദേശിലേക്ക് ഒഴുകിപ്പോയ ആന ചരിഞ്ഞു. ഒഴുക്കില്‍പെട്ട ആനയെ രക്ഷിക്കാന്‍ വേണ്ടി പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ട് തവണ കയറുകൊണ്ട് ബന്ധിച്ചെങ്കിലും ഫലം കണ്ടില്ല.
വടക്കന്‍ ബംഗ്ലാദേശിലെ ജമല്പൂര് ജില്ലയില്‍ നിന്നു ധാക്കയിലെ സഫാരിപാര്ക്കിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ആന ചെരിഞ്ഞത്. എന്തുകൊണ്ടാണ് ആന ചരിഞ്ഞതെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ 27നു ബ്രഹ്മപുത്ര നദിയിലുണ്ടായ പ്രളയത്തിലാണ് അസമിലെ ധുബ്രി ജില്ലയില്‍ നിന്നു പിടിയാന ബംഗ്ലദേശിലേക്ക് ഒഴുകിപ്പോയത്. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും കൂട്ടുപിരിഞ്ഞതോടെ പിടിയാന അക്രമാസക്തയായി.
ഭക്ഷണം തേടി കുരിഗ്രാം, ജമാല്‍പൂര്‍ ജില്ലകളില്‍ കറങ്ങിനടക്കുന്ന ആന ഇടയ്ക്കു നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ആനയുടെ ദേഹത്തെ ടാഗ് കണ്ടാണ് ഇത് അസം വനംവകുപ്പിന്റെ ആനയാണെന്ന് മനസ്സിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: