ബെംഗളൂരു: ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഭാരത ഘടകത്തിനെതിരേ ദേശദ്രോഹക്കുറ്റത്തിന് കേസ്. കശ്മീര്‍ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിനിടെ ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചതാണ് വിഷയം. കര്‍ണ്ണാടക പോലീസ് കേസെടുത്തു.
കശ്മീരി പണ്ഡിറ്റുകളുടെ നേതാവും മുന്‍ പത്രപ്രവര്‍ത്തകനുമായ ആര്. കെ. മാട്ടൂ പ്രസംഗിക്കുമ്പോള്‍ ഭാരത സൈന്യത്തെ പുകഴ്ത്തി. കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ട്, രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നു വിശദീകരിച്ചു.
window.__ventunoplayer = window.__ventunoplayer||[];
window.__ventunoplayer.push({video_key: “ODEzMzk3fHwyMzg1fHwxMTAzfHwxLDIsMQ==”, holder_id: “vt-video-player”, player_type: “vp”, width:”100%”, ratio:”16:9″});
ലോകത്ത് ഏറ്റവും അച്ചടക്കമുള്ളവരാണെന്ന് പ്രശംസിച്ചു. തുടര്‍ന്നാണ് ഒരു വിഭാഗം സൈന്യത്തിനും സര്‍ക്കാരിനും രാജ്യത്തിനുമെതിരേ മുദ്രാവാക്യം വിളിച്ചത്. ഇവരില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരുന്നു.
കശ്മീരിലെ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരകള്‍ എന്ന പേരിലായിരുന്നു സെമിനാര്‍. ഇവിടെ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെതിരേ പ്രതിഷേധിച്ച് എബിവിപി പരാതി നല്കി.
പരാതിയില്‍ പറയുന്നതുപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കുമെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസെടുത്തകാര്യമോ അതിനുള്ള കാരണമോ അറിയില്ലെന്ന് ആംനസ്റ്റി. ചടങ്ങില്‍ ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചത് ജീവനക്കാരില്‍ ആരുമല്ലെന്നും ആംനസ്റ്റി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: